ടി.എൻ. ശേഷൻ
text_fieldsരാഷ്ട്രീയക്കാർക്ക് പേടി ഒന്നുകിൽ ദൈവത്തെ അല്ലെങ്കിൽ ശേഷനെ എന്നൊരു പറച്ചിലുണ്ട ായിരുന്നു പണ്ട്. 1990-96 കാലഘട്ടം. തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ രാജ്യത്ത ിെൻറ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയം. നിയമത്തിെൻറ വിലയെന്തെ ന്ന് അന്ന് രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിൽ അത് പാലിക്കാൻ അവർ ബാധ്യ സ്ഥരായി. അങ്ങനെയാണ് ശേഷൻ അവരുടെ പേടിസ്വപ്നമായത്.
ആ ശേഷൻ ഇന്ന് ചെന്നൈ നഗരത ്തിലുണ്ട്. വാർധക്യത്തിെൻറ എല്ലാ അവശതയോടെയും സമ്പൂർണ വിശ്രമത്തിൽ. ആൽവാർപേട് ടയിൽ അഭിരാമപുരം സെൻറ് മേരീസ് റോഡിലെ പെട്രോൾബങ്കിന് അഭിമുഖമായി കേരളീയ മാ തൃകയിൽ പണിത 112/169ാം നമ്പർ ‘നാരായണീയം’ വസതിയിലാണ് തെരഞ്ഞെടുപ്പ് രംഗത്തെ അടിമുടി ശുദ്ധീകരിച്ച അതികായെൻറ വിശ്രമജീവിതം. വീടിെൻറ ഗേറ്റിൽ ‘SESHAN TN JAYA’ എന്ന് എഴുതിയിട്ടുണ്ട്. ശേഷെൻറ അകന്ന ബന്ധു വിശ്വനാഥനാണ് അദ്ദേഹത്തെ പരിചരിക്കുന്നവരിൽ പ്രധാനി. മലയാളം പത്രത്തിെൻറ പ്രതിനിധിയാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം അവസ്ഥ വിവരിച്ചു.
‘അദ്ദേഹം ആരെയും കാണാൻ അനുവദിക്കുന്നില്ല. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവുന്നില്ല. ഒരു വർഷം മുമ്പ് ഭാര്യയുടെ മരണം മാനസികമായി തളർത്തി. വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം. ഇടക്ക് അൽപസമയം ടി.വി കാണും’
ഇൗ സമയത്ത് വീടിെൻറ മുന്നിലെ ഷെഡിൽ നിർത്തിയിട്ട കാർ ഒരാൾ തുടച്ചുവൃത്തിയാക്കുന്നുണ്ടായിരുന്നു. വിശ്വനാഥെൻറ നേതൃത്വത്തിൽ ഹോംനഴ്സുൾപ്പെടെ ആറംഗസംഘം പരിചാരകരായിട്ടുണ്ട്.
ആദർശധീരൻ
2018 ഡിസംബർ 15ന് ശേഷന് 86 വയസ്സ് തികഞ്ഞു. ഭാര്യ ജയയുടെ മരണത്തിന് ഇൗ മാർച്ച് 31ന് ഒരുവർഷമകും. ശേഷൻ- ജയ ദമ്പതികൾക്ക് മക്കളില്ല. പാലക്കാട്തിരുനെല്ലായിയിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. 1954ൽ െഎ.എ.എസ് പാസായി. ഡിണ്ഡിഗലിൽ സബ്കലക്ടറായി ഒൗദ്യോഗിക ജീവിതമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന തലത്തിലും മറ്റും പല ഉയർന്ന പദവികൾ അലങ്കരിച്ചുവെങ്കിലും ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത ശേഷൻ ഭരണാധികാരികളുടെയും സഹപ്രവർത്തകരുടെയും അപ്രീതിക്ക് പാത്രമായി.
1990-’96 കാലയളവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയത്ത് പത്രികകളിൽ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചതിന് 14,000 സ്ഥാനാർഥികളെ അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച് ചെയ്യാൻ നീക്കമുണ്ടായി. സ്വതന്ത്രാധികാരം ഉറപ്പാക്കാൻ അദ്ദേഹം പലപ്പോഴും സുപ്രീംകോടതിയെയും സമീപിച്ചു. ശേഷെൻറ കാലത്താണ് തെരഞ്ഞെടുപ്പ് അഴിമതിരഹിതമാകാൻ തുടങ്ങിയത്.
വിറപ്പിച്ചത് ഇങ്ങനെ
ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന ശേഷൻ തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിച്ചു. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർഥികൾ വരുമാന വിവരങ്ങൾ സമർപ്പിക്കൽ നിർബന്ധമാക്കി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കി. കള്ളവോട്ട് തടയാൻ പോളിങ് നടപടികൾ വിഡിയോയിൽ പകർത്തൽ ആരംഭിച്ചു. ശേഷെൻറ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് നിരവധി ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും ജനങ്ങൾ അകമഴിഞ്ഞ് വരവേറ്റു. ശത്രുക്കൾ ഇദ്ദേഹത്തിന് ‘അൾശേഷൻ’ എന്ന ഒാമനപ്പേരിട്ടു. തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്ര സ്ഥാപനമാക്കുന്നതിൽ ശേഷെൻറ പങ്കാണ് പങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.