രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക്; വിവാദമായപ്പോൾ മിനിറ്റുകൾക്കകം യൂടേൺ അടിച്ച് വിജയ് സർക്കാർ; ഉത്തരവ് പിൻവലിച്ചു
text_fieldsവിജയ്
ചെന്നൈ: തമിഴ്നാട് കോളജ് വിദ്യാഭ്യാസ വകുപ്പ്, വിദ്യാർഥികളും യുവാക്കളും രാഷ്ച്ീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ ഉദ്യോഗസ്ഥർക്ക് നൽകിയ വിവാദ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളതാണ് ഈ വകുപ്പ്.
പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെയും യുവാക്കളെയും പിന്തിരിപ്പിക്കുന്നതിനായി ഉചിതമായ ഏകോപിത നടപടികൾ സ്വീകരിക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതായിരുന്നു പിൻവലിക്കപ്പെട്ട ഉത്തരവ്. ഈ വിഷയം വളരെ അത്യാഹിത വിഭാഗത്തിൽപ്പെട്ടതാണെന്നും ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊലീസ് വകുപ്പുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവർ തമ്മിൽ പരസ്പര ഏകോപനം വേണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14ന് പുറത്തിറങ്ങിയ ഒരു സർക്കാർ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് ഈ നടപടികൾ സ്വീകരിച്ചത്. തമിഴ്നാട്ടിലെ എല്ലാ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും പ്രിൻസിപ്പൽമാർക്കാണ് ഈ ഉത്തരവ് അയച്ചിരുന്നത്. എന്നാൽ, ഉത്തരവ് പുറത്തിറങ്ങി മിനിറ്റുകൾക്കകം വകുപ്പ് അത് പിൻവലിച്ചു. കോളജ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സിന്ത്യാ സെൽവി പി, ഈ വിഷയത്തിൽ നേരത്തെ നൽകിയ അറിയിപ്പ് പിൻവലിച്ചതായി ഔദ്യോഗികമായി വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചിട്ടുള്ള ഒരു കൂട്ടായ്മയാണ് ടി.എൻ.സി.ജെ.പി (TNCJP). തമിഴ്നാട് സ്വദേശിയായ അഭിഭാഷകൻ സി. ബ്രഹ്മ ബാലസുബ്രഹ്മണ്യനാണ് ഈ സംഘടനയുടെ നേതൃത്വം നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളികൾ, വിദ്യാർഥികൾ, കർഷകർ എന്നിവരുടെ അവകാശങ്ങളിലും സാമൂഹ്യ നീതിയിലുമാണ് തങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈ സംഘടനയുടെ അംഗങ്ങൾ വ്യക്തമാക്കുന്നു.
ദേശീയ തലത്തിൽ അഭിജീത് ദിപ്കെ ആരംഭിച്ച 'കോക്ക്രോച്ച് ജനതാ പാർട്ടി' പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. തൊഴിൽ, പരീക്ഷ സംബന്ധമായ വിഷയങ്ങളിലെ പ്രതിഷേധങ്ങളിലും മറ്റും ഈ സംഘടന സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

