കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും, വിദ്യാഭ്യാസ ചെലവുകളും വഹിക്കും -സ്റ്റാലിൻ
text_fieldsചെന്നൈ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതടക്കം നിരവധി പദ്ധതികളാണ് കോവിഡിൽ അനാഥരായ കുട്ടികൾക്കായി തമിഴ്നാട് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതല യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
-കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും.
-സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും
-ഈ വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും.
-കോവിഡിൽ ഭർത്താവിനെ നഷ്ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക് 3ലക്ഷം നൽകും. ഭാര്യയെ നഷ്ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും.
-കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് 18 വയസ്സ് തികയും വരെ 3000രൂപ വീതം നൽകും
-കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.