Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോക്രോച്ച് ജനതാ...

കോക്രോച്ച് ജനതാ പാർട്ടിയിൽ ചേർന്ന് തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും

text_fields
bookmark_border
കോക്രോച്ച് ജനതാ പാർട്ടിയിൽ ചേർന്ന് തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും
cancel

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ 'കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി)യിൽ ചേർന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും.

കഴിഞ്ഞ ആഴ്ച കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശത്തോടെയാണ് വിവാദം ആരംഭിച്ചത്. "പാറ്റകളെപോലെ ചെറുപ്പക്കാരുണ്ട്, അവർക്ക് തൊഴിലോ തൊഴിൽ ചെയ്യാനൊരിടമോ ലഭിക്കുന്നില്ല. അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു, ചിലർ സോഷ്യൽ മീഡിയ, വിവരാവകാശ പ്രവർത്തകർ, മറ്റ് പ്രവർത്തകർ എന്നിവരാകുന്നു, അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു," എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഈ പരാമർശത്തിനെതിരേ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽ കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ചത്. ടി.എം.സി നേതാക്കളായ കീർത്തി ആസാദും മഹുവ മൊയ്ത്രയും പരസ്യമായി എക്സിൽ പ്ലാറ്റ്‌ഫോമിൽ ചേരാൻ അപേക്ഷിക്കുകയായിരുന്നു.

പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് ഇതിന് വിശദീകരണം നൽകി. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. "ഒരു നിസ്സാര കേസ് പരിഗണിക്കുന്നതിനിടെ എന്റെ വാക്കാലുള്ള നിരീക്ഷണങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതിൽ എനിക്ക് വേദനയുണ്ട്," ചീഫ് ജസ്റ്റിസ് പറഞ്ഞു.

"വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ നിയമരംഗം പോലുള്ള തൊഴിലുകളിൽ പ്രവേശിച്ചവരെയാണ് ഞാൻ പ്രത്യേകമായി വിമർശിച്ചത്. സമാനമായ വ്യക്തികൾ മാധ്യമങ്ങളിലേക്കും സോഷ്യൽ മീഡിയയിലേക്കും മറ്റ് മാന്യമായ തൊഴിലുകളിലേക്കും നുഴഞ്ഞുകയറി, അതിനാൽ അവർ പരാദങ്ങളെപ്പോലെയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോക്രോച്ച് ജനതാ പാർട്ടി എന്താണ്?

ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾക്ക് പിന്നാലെ എക്‌സിൽ പ്രത്യക്ഷപ്പെട്ട ഒരു ആക്ഷേപഹാസ്യവും അനൗദ്യോഗികവുമായ രാഷ്ട്രീയ അക്കൗണ്ടാണ് 'കോക്രോച്ച് ജനതാ പാർട്ടി'. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയെ ആക്ഷേപഹാസ്യമായി ചിത്രീകരിക്കുന്ന രീതിയിൽ കൂളിങ് ഗ്ലാസ് വെച്ച കൂറയെ കേന്ദ്രീകരിച്ചാണ് അക്കൗണ്ടിന്റെ ബയോ.

പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത് "യുവാക്കൾക്കായി, യുവാക്കളാൽ, യുവാക്കൾക്കായി ഒരു രാഷ്ട്രീയ മുന്നണി. സെക്കുലർ - സോഷ്യലിസ്റ്റ് - ഡെമോക്രാറ്റിക് - മടിയന്മാർ" എന്നാണ്.

പേജ് അതിവേഗം പ്രചാരം നേടുകയും 24 മണിക്കൂറിനുള്ളിൽ എക്സിൽ 15,000ത്തിലധികം ഫോളോവേഴ്‌സിനെ നേടുകയും ചെയ്തു. 40,000 അംഗങ്ങൾ അനൗദ്യോഗിക രാഷ്ട്രീയ മുന്നണിയിൽ ചേർന്നതായി അവർ പിന്നീട് പ്രഖ്യാപിച്ചു. "മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്നാണ് സി.ജെ.പി സ്വയം വിളിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kirti azadCJICockroachMahua Moitraindianews
News Summary - TMC's Mahua Moitra and Kirti Azad join ‘Cockroach Janta Party’ amid row over CJI remarks
Next Story