Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്...

തൃണമൂൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
Arjun-Singh
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ജനകീയ നേതാവും ഭട്പര എം.എൽ.എയുമായ അർജുൻ സിങ് ബി.ജെ.പിയിൽ ചേർന്നു. ഇന്ന് ഡൽഹിയി ൽ നടന്ന ചടങ്ങിൽ ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗ്യയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. അതിനു മുമ്പ്  അർജുൻ സിങ് ബി.ജെ.പി നേതാവ് മുകുൾ റോയിയുമായി ദീർഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഞാൻ 40 വർഷത്തോളം മമത ബാനർജിക്ക് കീഴിൽ പ്രവർത്തിച്ചു. പക്ഷേ, രാജ്യം മുഴുവൻ ഒറ്റ സ്വരത്തിൽ പാകിസ്താനെതിരെ സംസാരിക്കുേമ്പാൾ ൈസന്യത്തിെൻറ ബാലാകോട്ട് വ്യോമാക്രമണത്തിെൻറ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്തത് എന്നെ തകർത്തു. അവർ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുകയായിരുന്നു. അത് നിർഭാഗ്യകരമായിപ്പോയി.

രാഷ്ട്രീയത്തിൽ നല്ലതും ചീത്തയുമില്ല. രാഷ്ട്രീയം എന്നത് സന്ധി ചെയ്യൽ കൂടിയാണ്. ബരാക്പൂറിലെ സിറ്റിങ് എം.പിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരല്ല. അതുകൊണ്ട് ബരാക്പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയിൽ ചേർന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു - പാർട്ടി പ്രവേശനത്തിനു ശേഷം അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബരാക്പൂരിലും സമീപ പ്രേദശങ്ങളിലും ഏറ്റവും ശക്തനും പ്രമുഖനുമായ അർജുൻ സിങ് ഇൗ മണഡലത്തിൽ മത്സരിക്കണമെന്ന് പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബരാക്പൂർ സിറ്റിങ് എം.പി ദിനേഷ് ത്രിവേദിക്കാണ് മമതാ ബാനർജി വീണ്ടും അവസരം നൽകിയത്.

അതേസമയം, ബി.ജെ.പിയിലേക്ക് പോകേണ്ടവർക്ക് പോകാമെന്ന് മമതാ ബാനർജി പറഞ്ഞു. താനത് കാര്യമാക്കുന്നില്ല. ബി.ജെ.പി എത്തരത്തിലുള്ള പാർട്ടിയാണെന്ന് ഒരു ദിവസം അവർ തിരിച്ചറിയുമെന്നും മമത കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTMC MLAArjun SinghLok Sabha Electon 2019bjp
News Summary - TMC Strongman Arjun Singh Joins BJP - India News
Next Story