പശ്ചിമബംഗാളിൽ തൃണമൂൽ-ബി.ജെ.പി സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് ബി.ജെ.പി പ് രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഘർഷം ഉടലെടുത്തത്. നോർത്ത് 24 പർഗാന ജില്ലയിലെ നയ്ജാതിലാണ് സംഘർഷമുണ്ടായത്.
26കാരനായ ഖയം മൊല്ലയാണ് കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ. ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പ്രദീപ് മണ്ഡാൽ,സുഖന്ത മണ്ഡാൽ, ദേവദാസ് മണ്ഡാൽ, തപസ് മണ്ഡാൽ എന്നിവരാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകർ. ബാസർഗട്ട് മെഡിക്കൽ കോളജിലേക്ക് അഞ്ച് പേരുടെയും മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്.
പാർട്ടിയുടെ പതാക അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന സൂചന. എന്നാൽ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ബൂത്ത് ലെവൽ മീറ്റിങ്ങിനിടെ ബി.ജെ.പി പ്രവർത്തകർ സംഘർഷമുണ്ടാക്കുകയായിരുന്നുവെന്നാണ് തൃണമൂൽ ആരോപണം. എന്നാൽ, ഏകപക്ഷീയമായി തൃണമൂൽ പ്രവർത്തകർ അക്രമമഴിച്ച് വിടുകയായിരുന്നുവെന്നും ബി.ജെ.പിയും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.