ഫീസ് വർധനക്കെതിരെ വിദ്യാർഥികൾ; ടിസ് ഹൈദരാബാദ് കാമ്പസ് അടച്ചു
text_fieldsഹൈദരാബാദ്: ഹോസ്റ്റൽ, മെസ് ഫീസുകൾ വർധിപ്പിച്ചതിലെ പ്രതിഷേധത്തെ തുടർന്ന് ഹൈദ രാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസ്(ടിസ്) കാമ്പസ് അനിശ്ചിതകാല ത്തേക്ക് അടച്ചു. സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളും നിർത്തിവെച്ചു. ഒരാഴ്ചയായി അധ്യാപകരെ കാമ്പസിൽ പ്രവേശിപ്പിക്കാതെ വിദ്യാർഥികൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ ടിസ് മാനേജ്മെൻറിെൻറ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പ്രഫ. വിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കലുഷിതമായ സാഹചര്യത്തിൽ വിദ്യാർഥികളോട് ചർച്ച നടത്താനാവില്ലെന്നും സ്ഥിതി ശാന്തമായശേഷം പഠനപ്രവർത്തന കാര്യം തീരുമാനിക്കുമെന്നും അവർ അറിയിച്ചു.
പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പിന്വലിക്കുന്നതിെനതിരെ നേരേത്ത ശക്തമായ സമരം നടന്നിരുന്നു. ടിസ് കാമ്പസുകളിലെ ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള സാമ്പത്തികസഹായം പിന്‍വലിച്ച് 2015ൽ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, പിന്നീട് തുടര്‍നടപടി ഉണ്ടായില്ല. എന്നാല്‍, എസ്.സി-എസ്.ടി വിഭാഗങ്ങളെക്കൂടി ഉത്തരവിെൻറ പരിധിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ഉത്തരവ് ഇറങ്ങിയതോടെ വിദ്യാര്‍ഥികൾ സമരരംഗത്തിറങ്ങി. അതിന് തൊട്ടുപിന്നാലെയാണ് ഹോസ്റ്റൽ, മെസ് ഫീസുകൾ വർധിപ്പിച്ചത്. അതോടൊപ്പം തുക ഒന്നിച്ചടക്കണമെന്ന വ്യവസ്ഥ വെച്ചു. എസ്.സി-എസ്.ടി വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും സാമ്പത്തികസഹായം നൽകുന്നതിൽനിന്ന് ഇവ തവണയായി നൽകുന്നതായിരുന്നു ഇവിടത്തെ രീതി. അതെല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കാനുള്ള നീക്കമാണ് വിദ്യാർഥികളെ പ്രേകാപിപ്പിച്ചത്. സാമ്പത്തികസഹായത്തിനു പുറമെ ലൈംഗികാതിക്രമം, അടിസ്ഥാന സൗകര്യക്കുറവ്, കാമ്പസ് മാറ്റിയത് അടക്കമുള്ള പ്രശ്നങ്ങളും വിദ്യാർഥികള്‍ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.