Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുഴൽക്കിണറിൽ വീണ...

കുഴൽക്കിണറിൽ വീണ കുട്ടി വീണ്ടും താഴ്ചയിലേക്ക്

text_fields
bookmark_border
borewell-boy-fell
cancel
camera_alt????????????? ????????????????????? ???????????????. ????????? ?????????? ??? ????

കോയമ്പത്തൂർ: തിരുച്ചി മണപാറക്ക് സമീപം കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ പുറ ത്തെടുക്കാനുള്ള ശ്രമം 24 മണിക്കൂർ പിന്നിട്ടതോടെ നാട് ആശങ്കയിലും പ്രാർഥനയിലും. ഞായ റാഴ്ച ദീപാവലി ആഘോഷനിറവിലേക്ക് നീങ്ങുന്ന തമിഴകം ദൗത്യം വിജയകരമാകുമെന്ന പ്ര തീക്ഷയിലാണ്. 26 അടിയിലായിരുന്ന ബാലൻ 85 അടിയിലേക്ക് താഴ്ന്നത് ആശങ്ക പടർത്തിയിട്ട ുണ്ട്. ശനിയാഴ്ച പുലർച്ചക്ക് ശേഷം ശ്വാസോച്ഛ്വാസം കേൾക്കാനാവുന്നില്ലെന്നും ശരീരത്തിെൻറ അനക്കം നഷ്ടപ്പെട്ടതായും കുട്ടിയുടെ മീതെ മണ്ണിടിഞ്ഞ് വീണിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ അറിയിച്ചു.

കുട്ടി പ്രതികരിക്കുന്നില്ലെങ്കിലും അധികൃതർ കുഴൽക്കിണറിലേക്ക് ഒാക്സിജൻ നൽകുന്നത് തുടരുന്നുണ്ട്. കുഴൽക്കിണറിന് സമാന്തരമായി ഒരു മീറ്റർ വ്യാസത്തിൽ 90 അടി ആഴത്തിൽ കിണർ നിർമിക്കാനും തുടർന്ന് കുട്ടി കിടക്കുന്ന ഭാഗത്തേക്ക് മൂന്ന് മീറ്റർ നീളത്തിൽ ടണൽ നിർമിച്ച് പുറത്തെടുക്കാനുമാണ് ഇപ്പോൾ തീരുമാനം. നാലോ അഞ്ചോ മണിക്കൂർ സമയമെടുക്കും. ഒ.എൻ.ജി.സി, മൈനിങ്, ലിഗ്നൈറ്റ് കോർപറേഷൻ, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ െറസ്ക്യു ഫോഴ്സ് വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമാന്തരകിണർ നിർമിക്കുക.

വെള്ളിയാഴ്ച ൈവകീട്ട് വീട്ടുമുറ്റത്ത് കളിക്കവെയാണ് തിരുച്ചി മണപാറ വേൈങ്കകുറിച്ചി നടുക്കാട്ടുപട്ടി ബ്രിേട്ടാ ആരോഗ്യരാജ്-കലാറാണി ദമ്പതികളുടെ മകൻ സുജിത് വിൽസൻ കുഴൽക്കിണറിൽ വീണത്. വീടിന് മുന്നിൽ അഞ്ച് വർഷം മുമ്പ് നിർമിച്ച കുഴൽക്കിണർ 600 അടി കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനെ തുടർന്ന് മേൽഭാഗം മണ്ണിട്ടുമൂടുകയായിരുന്നു.

കനത്ത മഴ പെയ്തതോടെയാണ് മുകളിലുള്ള മണ്ണ് നീങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ മദ്രാസ് െഎ.െഎ.ടി സാേങ്കതിക വിദഗ്ധസംഘമുൾപ്പെടെ 11 ടീമുകൾ തുടർച്ചയായി നടത്തിയ ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് 70 അംഗ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാദൗത്യം ഏറ്റെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTrichiBorewell Accident
News Summary - Tiruchi borwell accident -India News
Next Story