ഉപയോഗം കരുതലോടെ വേണമെന്ന് ടിക്ടോക്
text_fieldsന്യൂഡൽഹി: മാർഗനിർദേശം ലംഘിച്ച് തനിക്കും മറ്റുള്ളവർക്കും ഉപദ്രവമാകുന്ന തരത്ത ിൽ തങ്ങളുടെ ആപ് ഉപയോഗിക്കരുതെന്ന് ടിക്ടോക്. സ്വന്തം ക്രിയാത്മകത വെളിപ്പെടുത് താനാണ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്. ദ്രോഹകരമായ വിഡിയോ ടിക്ടോക് പ്രോത്സാഹിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം ടിക്ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ കൗമാരക്കാരൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് കമ്പനിയുടെ വിശദീകരണം.
ഇന്ത്യയിൽ 20 കോടി ആളുകൾ ടിക്ടോക് ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ചെറിയ വിഡിയേകൾ തയാറാക്കാനും പങ്കുവെക്കാനുമുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഈ വർഷം ആദ്യം മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ടിക്ടോക്കിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, മൂന്നാഴ്ചക്കുശേഷം കോടതി വിലക്ക് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.