Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവധ നിരോധന...

ഗോവധ നിരോധന നിയമം മറയാക്കി മംഗളൂരുവിൽ ഇറച്ചി കടകൾക്ക് തീയിട്ടു

text_fields
bookmark_border
slaughterhouse
cancel
camera_alt

ഒാർഡിനൻസിലൂടെ കർണാടക സർക്കാർ നടപ്പാക്കിയ ബീഫ് നിേരാധനത്തെ തുടർന്ന് കച്ചവടമൊഴിഞ്ഞ ബംഗളൂരു ശിവാജി നഗറിലെ ബീഫ് വിൽപനശാലകൾ

മംഗളൂരു: കർണാടകയിൽ ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മംഗളൂരുവിൽ ഇറച്ചി കടകൾക്ക് നേരെ ആക്രമണം. ഒാലാപേട്ടിലെ തൊക്കോട്ട് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികൾ തീയിട്ടത്. താൽകാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ലത്തീഫ്, ഖാദർ, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്.

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എൽ.എ യു.ടി. ഖാദർ രംഗത്തെത്തി. കുറ്റവാളികളെ അറസ്റ്റ് ചെ‍യ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യണം. ഇറച്ചികടകൾ നടത്താൻ ആവശ്യമായ സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും യു.ടി. ഖാദർ ആവശ്യപ്പെട്ടു.

ഗോവധ നിരോധന ഭേദഗതി നിയമത്തിന്‍റെ മറയാക്കി കന്നുകാലി വാഹനത്തിന്‍റെ ഡ്രൈവർക്ക് നേരെ ശനിയാഴ്ച ആൾക്കൂട്ട മർദനം നടന്നിരുന്നു. റാണിബെന്നൂരിൽ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് 34 കന്നുകാലികളുമായി വരുകയായിരുന്ന രണ്ട് വാഹനങ്ങൾ താണിക്കൊഡു ചെക്ക്പോസ്റ്റിന് സമീപം ആൾക്കൂട്ടം തടയുകയായിരുന്നു.

ഒരു വാഹനത്തിലെ ൈഡ്രവർ ഒാടി രക്ഷപ്പെട്ടു. രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറായ ദാവൻകെര സ്വദേശി ആബിദ് അലിക്ക് ആൾക്കൂട്ടത്തിെൻറ മർദനമേറ്റു. പരിക്കേറ്റ ഇയാളെ ശൃംഗേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലി കടത്തിന് ഡ്രൈവർമാർക്കെതിരെ ശൃംഗേരി പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.

ഉത്തരേന്ത്യയിലെ പോലെ ഗോസംരക്ഷണത്തിന്‍റെ പേരിൽ ആൾക്കൂട്ടം നിയമം കൈയിലെടുക്കുമെന്ന ആശങ്ക ആദ്യ കേസിൽത്തന്നെ യാഥാർഥ്യമാവുകയാണ്. ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഭേദഗതി നിയമപ്രകാരം പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം.

കന്നുകാലികളെ കടത്തുന്നതും ഇറച്ചി കയറ്റുമതിയും ഇറക്കുമതിയും നിരോധന പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വരെ വർഷം തടവും അരലക്ഷം മുതൽ 10 ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ. കന്നുകാലി കടത്തിനെ കുറിച്ച് വിവരം നൽകാൻ കർണാടക സർക്കാർ ടോൾഫ്രീ നമ്പറും പുറത്തിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireslaughter housemangaluru
Next Story