Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുബീൻ ഗാർഗിന്...

സുബീൻ ഗാർഗിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

text_fields
bookmark_border
സുബീൻ ഗാർഗിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
cancel
camera_alt

ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം ഗുവാഹത്തി വിമാനത്താവളത്തിൽനിന്ന് പൊതുദർശനത്തിനായി കൊണ്ടുപോകുമ്പോൾ

തടിച്ചുകൂടിയ ആരാധകർ

Listen to this Article

ഗുവാഹതി: ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തി, അപകടത്തിൽ മരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം സ്വദേശമായ ഗുവാഹതിയിലെത്തിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ പേടകം ഭോഗേശ്വർ ബറുവ സ്റ്റേഡിയത്തിൽ കൊണ്ടുവന്നയുടൻ പ്രദേശത്ത് മഴ പെയ്തത് ആകാശത്തിന്റെ കണ്ണീർപ്പെയ്ത്തുപോലെയായി. മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന ഗാർഗിന്റെ ഭാര്യയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഗരിമ, അവരുടെ സ്നേഹം ചൊരിഞ്ഞതിന് ആരാധകരോട് നന്ദി പറഞ്ഞു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം.

ഞായറാഴ്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. തിങ്കളാഴ്ചവരെ സുബീന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി ഭോഗേശ്വർ ബറുവ സ്റ്റേഡിയം ഞായറാഴ്ച രാത്രി മുഴുവൻ തുറന്നിരിക്കും. തിങ്കളാഴ്ചയും ആദരാഞ്ജലി അർപ്പിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsIndia
News Summary - Thousands pay last respects to Subeen Garg
Next Story