മോഷ്ടാക്കൾ ഭക്ഷണം കഴിച്ചത് ൈഹദരാബാദ് നൈസാമിെൻറ സ്വർണ ടിഫിനിൽ
text_fieldsഹൈദരാബാദ്: പുരാനി ഹവേലിയിലുള്ള നൈസാം മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ നൈസാമിെൻറ സ്വർണ ടിഫിന്‍ ബോക്സ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ ആഡംഭര ഹോട്ടലിൽ നിന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നൈസാം ദിവസേന ഉപയോഗിച്ചിരിക്കില്ലെങ്കിലും മോഷ്ടാക്കളിലൊരാൾ നിത്യവും ഭക്ഷണം കഴിച്ചിരുന്നത് രണ്ടു കിലോ തൂക്കമുള്ള അഞ്ചു ഭാഗങ്ങളുള്ള സ്വർണ്ണത്തിെൻറ ഇൗ ടിഫിൻ ബോക്സിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സെപ്തംബർ രണ്ടിനാണ് കോടികൾ വിലമതിക്കുന്ന ടിഫിൻ ബോക്‌സും കപ്പും സോസറും സ്പൂണും മ്യൂസിയത്തിൽ നിന്ന് മോഷണം പോയത്.
രണ്ടു കിലോ തൂക്കമുള്ള അഞ്ചു ഭാഗങ്ങളുള്ള സ്വർണ്ണത്തിെൻറ ടിഫിൻ ബോക്സ്, വജ്രം, എമറാള്‍ഡ്, പത്മരാഗം എന്നിവ പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയായിരുന്നു മോഷണം പോയത്. ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹദൂറിന് ലഭിച്ച സമ്മാനങ്ങളായിരുന്നു ഇവ.
മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ടിഫിന്‍ ബോക്‌സും ചായക്കപ്പും കൈവശപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത് ഉണ്ടായിരുന്ന സ്വർണ കവറുള്ള ഖുർആനും കൈവശപ്പെടുത്താൻ ഇവർ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ ബാങ്കുവിളി കേട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ക്യാമറ തിരിച്ചുവെക്കുന്നതിനിടെ മോഷ്ടാക്കളിലൊരാളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം പുറത്തിറങ്ങുേമ്പാൾ രണ്ടുപേരുടെയും ചിത്രം ക്യാമറകളിൽ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല.
പിന്നീട് ചാർമിനാറിനു സമീപം ബൈക്കിെൻറ റേഡിയേറ്റർ പ്രശ്നവുമായി മോഷ്ടാക്കൾ നിൽക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടിയതോടെയാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. ഇതേ ബൈക്ക് സഹീറാബാദിൽ കണ്ടെത്തി. ഇവരെ പിന്തുടർന്നു വരവെ ഇവർ മുംബൈയിലേക്ക് കടന്നു കളഞ്ഞു. മുംബൈയിൽ ആഡംഭര ഹോട്ടലിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പൊലീസ് വലയിലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
