കോയമ്പത്തൂരിൽ വാഹനം വാങ്ങാനെത്തിയ മലയാളികളെ മർദിച്ച്് പണം തട്ടി; ഏഴുപേർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: എറണാകുളത്തുനിന്ന് പിക്കപ്പ് വാൻ വാങ്ങാനെത്തിയ രണ്ട് മലയാളികളെ ക്രൂരമായി മർദിച്ച് 3.16 ലക്ഷം തട്ടിയ കേസിൽ ഏഴംഗസംഘം പിടിയിൽ. കൊറിയർ സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശികളായ സുജിത്കുമാർ (41), സുഹൃത്ത് സുനിൽ(39) എന്നിവർക്കാണ് മർദനമേറ്റത്.
മധുക്കര പൊലീസിൽ ഇവർ നൽകിയ പരാതിയെ തുടർന്നുള്ള അേന്വഷണത്തിൽ കോയമ്പത്തൂർ മലുമിച്ചംപട്ടി ശബരി(31), മലയാളികളായ അജ്മൽ(29), രാജേഷ്(30), സിബിൻ(28), സുജി(27), രാജൻ(45), കണ്ണൻ(32) എന്നിവരാണ് അറസ്റ്റിലായത്. ഒാൺലൈൻ പരസ്യം കണ്ടാണ് തിങ്കളാഴ്ച ഇരുവരും പണവുമായി കോയമ്പത്തൂരിലെത്തിയത്. വാഹനം കാണിച്ചശേഷം ഉടമയുടെ വീട്ടിൽചെന്ന് ഇടപാട് നടത്താമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുറിയിലടച്ച് മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

