ഇംഗ്ലീഷ് അറിയാത്ത വേയാധികനെ സഹായിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിയുടെ വ്യവഹാരഭാഷ ഇംഗ്ലീഷാണെന്ന് ഹിന്ദിയിൽ സംസാരിച്ച ഹരജിക്കാരനോട് സുപ്രീംകോടതി. സ്വയം കേസ് വാദിക്കാനൊരുങ്ങിയ ഹരജിക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കോടതി അഭിഭാഷകനെ ഏർപ്പെടുത്തി. ജസ്റ്റിസുമാരായ കെ.എം. ജോസഫിന്റെയും ഹൃഷികേശ് റോയിയുടെയും ബെഞ്ചിനു മുമ്പാകെയാണ് ശങ്കർ ലാൽ ശർമ എന്ന വയോധികൻ ഹരജിയുമായി എത്തിയത്.
നിരവധി കോടതികൾ കയറിയിറങ്ങിയാണ് ഇവിടെ എത്തിയതെന്നും ഇതുവരെ നീതി കിട്ടിയില്ലെന്നും ഹരജിക്കാരൻ പറഞ്ഞു. കേസ് ഫയൽ വായിച്ചെന്നും വിഷയം സങ്കീർണമാണെന്നും എന്നാൽ, ഹരജിക്കാരൻ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
ഇതുകേട്ട അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാനെ ഹരജിക്കാരന്റെ വാക്കുകൾ തർജമ ചെയ്തു. കേസ് വാദിക്കാനായി സൗജന്യ സേവനം ചെയ്യാൻ സന്നദ്ധനായ അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.