Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട് ഗവർണറുടെ...

തമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദമാവുന്നു

text_fields
bookmark_border
തമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദമാവുന്നു
cancel
Listen to this Article

ചെന്നൈ: സനാതന ധർമം ഉയർത്തിപ്പിടിക്കാൻ ഹിംസയുടെ പാത പിന്തുടരുന്നതിൽ തെറ്റില്ലെന്ന തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ പ്രസംഗത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. ചെന്നൈയിൽ നടന്ന പൊതുചടങ്ങിലാണ് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തിയത്.

ഗവർണർ വ്യക്തിപരമായ ആത്മീയ ചിന്തകൾ പൊതുചടങ്ങിൽ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേർന്നതല്ലെന്ന് ഡി.എം.കെ നേതാവ് ടി.ആർ. ബാലു അഭിപ്രായപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധർമമല്ലെന്നും ഗവർണറെ ഓർമിപ്പിക്കുന്നതായും ബാലു പറഞ്ഞു.

ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയവയും ഗവർണറുടെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu Governor
Next Story