Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെലഗ്രാം...

ടെലഗ്രാം നിരോധനത്തിനെതിരെയുള്ള ഹർജി വിധി പറയാൻ മാറ്റി; ഇടക്കാല ഉത്തരവില്ല

text_fields
bookmark_border
ടെലഗ്രാം നിരോധനത്തിനെതിരെയുള്ള ഹർജി വിധി പറയാൻ മാറ്റി; ഇടക്കാല ഉത്തരവില്ല
cancel

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. പുനഃപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസമായ ജൂൺ 22നാകും ജസ്റ്റിസ് തേജസ് കരിയ അധ്യക്ഷനായ അവധിക്കാല ബെഞ്ച് വിധി പ്രസ്താവിക്കുക. കേന്ദ്ര സർക്കാരിന്റെ നിരോധന ഉത്തരവ് തടയണമെന്ന ടെലഗ്രാമിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂൺ 21നാണ് രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.

പരീക്ഷാ വിവരങ്ങൾ കൂട്ടത്തോടെ ചോർത്താൻ ടെലഗ്രാമിലെ ബോട്ട് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു ടെലഗ്രാം അക്കൗണ്ടിൽ നിന്ന് ഒരേസമയം നാൽപ്പതോളം ബോട്ടുകൾ വരെ നിർമ്മിക്കാൻ കഴിയും. ഇവയ്ക്ക് മനുഷ്യസഹായമില്ലാതെ തന്നെ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനാകും. മറ്റ് മെസ്സേജിങ് ആപ്പുകളെ അപേക്ഷിച്ച് ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ടെലഗ്രാമിൽ കുറ്റവാളികളെ കണ്ടെത്തുക നിയമപാലകർക്ക് ഏറെ ബുദ്ധിമുട്ടാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് വരെ ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ ഐടി ആക്ട് സെക്ഷൻ 69എ പ്രകാരമാണ് കേന്ദ്ര സർക്കാർ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ടെലഗ്രാം നീക്കം ചെയ്തിരുന്നു.

ജൂൺ 22 വരെയാണ് ടെലഗ്രാം ഉപയോഗിക്കുന്നതിനുള്ള വിലക്ക്. പക്ഷേ, ഗ്രൂപ്പുകളിലെ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനുള്ള വിലക്ക് ജൂൺ 30 വരെ തുടരും. പഴയ മെസ്സേജുകൾ എഡിറ്റ് ചെയ്ത് ചോദ്യപ്പേപ്പർ ചോർന്നതാണെന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് തടയാനാണിത്. വ്യാജ സന്ദേശങ്ങൾ കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കാതിരിക്കാനാണ് ഈ നടപടിയെന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് പറഞ്ഞു.

അതേസമയം, നിരോധനത്തിനെതിരെ ടെലഗ്രാം സിഇഒ പാവൽ ദുരോവ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണിതെന്നും, മെറ്റയുമായി പങ്കാളിത്തമുള്ള റിലയൻസിന്റെ ലോബിയിങ് ആണ് ഈ നിരോധനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഗവൺമെന്റിന്റെ ഈ നടപടി പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള ശാശ്വത പരിഹാരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും വിമർശിച്ചു. ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വിവരങ്ങൾക്ക് എൻടിഎ വെബ്സൈറ്റ് മാത്രം ആശ്രയിക്കണമെന്നും അധികൃതർ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetTelegraminterim orderNEET-UGTelegram CEO
News Summary - The hearing on the plea against the Telegram ban has been adjourned; no interim order
Next Story