Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right30 വർഷത്തിനിടെ...

30 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ നാലു വിമാന അപകടങ്ങൾ

text_fields
bookmark_border
30 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ നാലു വിമാന അപകടങ്ങൾ
cancel

ചർഖി ദാദ്രി, 1996 നവംബർ 12മരണസംഖ്യ: 349

1996 നവംബർ 12ന് വൈകുന്നേരം 6.40ന് ഡൽഹിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഹരിയാനയിലെ ചർഖി ദാദ്രിക്ക് മുകളിൽ സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 ഉം കസാക്കിസ്താൻ എയർലൈൻസിന്റെ ഇല്യൂഷിൻ IL-76 ഉം കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 349 യാത്രക്കാരും മരിച്ചു.

കൂട്ടിയിടിക്ക് എട്ടു മിനിറ്റ് മുമ്പ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായിരുന്നു സൗദി ബോയിങ്. 312 യാത്രക്കാരുമായി വിമാനം ദഹ്റാനിലേക്കുള്ള യാത്രയിലായിരുന്നു. കസാക്കിസ്താൻ വിമാനം താഴേക്ക് ഇറങ്ങുകയായിരുന്നു. ഷിംകെന്റിൽ നിന്ന് ഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത സർവിസ് നടത്തുകയായിരുന്നു 37 യാത്രക്കാരുമായി കസാക്കിസ്താൻ വിമാനം. 14,000 അടി ഉയരത്തിൽ ഒരേ വിതാനത്തിൽ എത്തിയപ്പോൾ കസാക്കിസ്താൻ വിമാനത്തിന്റെ ഇടതു ചിറക് സൗദി വിമാനത്തിന്റെ ഇടതു ചിറകിനെ തട്ടി മുറിച്ചു. സൗദി വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധനി ഗ്രാമത്തിന് സമീപമാണ് വീണത്. ഐ.എൽ-76 വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഹ്തക്കിലെ ബിരോഹറിന് സമീപവും പതിച്ചു.

പട്ന, 2000 ജൂലൈ 17മരണസംഖ്യ: 56

2000 ജൂലൈ 17 ന് 51 പേരുമായി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ അലയൻസ് എയർ ബോയിങ് 737 വിമാനം പട്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. റൺവേയിലേക്ക് അടുക്കുന്നതിനിടെ യാത്രാ വിമാനം പട്നയിലെ ഒരു സർക്കാർ കെട്ടിടത്തിൽ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 51 പേർക്ക് പുറമേ നിലത്തുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചു.

കോഴിക്കോട്, 2020 ആഗസ്റ്റ് 7മരണസംഖ്യ: 17

ആഗോള കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിൽ 2020 ഓഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം 190 ആളുകളും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്ത ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു. പൈലറ്റുമാരും 15 യാത്രക്കാരും മരിച്ചു. കൂടാതെ വിമാനത്തിലുണ്ടായിരുന്ന 138 പേർക്ക് പരിക്കേറ്റു.

ലാൻഡ് ചെയ്യുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് വിമാനം ഒരു തവണ താഴാൻ നോക്കി​യെങ്കിലും മോശം കാലാവസ്ഥ കാരണം അത് വിഫലമായി. രണ്ടാമത്തെ ശ്രമത്തിൽ വിമാനം ലാൻഡ് ചെയ്തെങ്കിലും അത് റൺവേയുടെ അവസാനത്തുവെന്ച്ച് മറിഞ്ഞ് മലയിടുക്കിൽ വീണ് നെടുകെ പിളർന്നു.

മംഗലാപുരം 2010 മെയ് 22, മരണസംഖ്യ: 158

2000നു ശേഷമുള്ള ലോകത്തിലെ ഏറ്റവും മോശം വിമാനാപകടങ്ങളിൽ 17-ാമത് ഇടം നേടിയ ഈ സംഭവത്തിൽ നിന്ന് എട്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. 2010 മെയ് 22ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരും അതിൽ ഉണ്ടായിരുന്നു.

മംഗലാപുരത്തിന്റെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലോക്കലൈസർ ആന്റിനയിൽ ഇടിച്ചു. വിമാനത്താവള വേലി തകർത്ത് ഒരു മലയിടുക്കിലെ കുത്തനെയുള്ള ഭാഗത്തേക്ക് പതിച്ചു. വിമാനം നിലത്ത് ഇടിച്ചപ്പോൾ ഒരു ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പിന്നീട് പറഞ്ഞു. മലയിടുക്കിലേക്ക് പതിക്കവെ വിമാനം രണ്ടായി പിളർന്നു. കത്തുന്ന വിമാനത്തിൽ നിന്ന് ചിലർ ചാടി രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aircraft crashairindia expressmain air crashesAhmedabad Plane Crash
News Summary - The four biggest air crashes in India in the last 30 years: Charkhi Dadri was the worst
Next Story