തരൂരിനെ 'ചൊറിഞ്ഞ്' കെ.ടി.ആർ; ഡിക്ഷനറി തുറന്ന് ട്വിറ്ററാറ്റികൾ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും കേരളത്തിൽ നിന്നുള്ള എം.പിയുമായ ശശി തരൂരിെൻറ ഇംഗ്ലീഷ് പദസമ്പത്തിൽ സംശയമുള്ളവരാരുമുണ്ടാകില്ല. ഡിക്ഷനറികൾ പോലും അപ്ഡേറ്റ് ചെയ്യുന്നത് തരൂരിെൻറ ട്വീറ്റുകൾക്കും പ്രസംഗങ്ങൾക്കും ശേഷമാണെന്നൊരു പറച്ചിൽ തന്നെ ഇപ്പോൾ പ്രചാരത്തിലുണ്ട്. എന്നാൽ പിന്നെ അദ്ദേഹത്തെ ഒന്ന് 'ചൊറിയുന്നത്' തരക്കേടില്ലാത്ത ഒരു തമാശയാകുമെന്ന് കരുതിയതാണ് തെലങ്കാനയിലെ മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതിയുടെ വർക്കിങ് പ്രസിഡൻറുമായ കെ.ടി. രാമ റാവു. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ പേരുകൾ ജനകീയമാക്കമെന്ന സദുദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, തൂരിരിെൻറ മറുപടി വന്നതോടെ തക്കാളി കൊടുത്ത് മത്തൻ തിരിച്ചു കിട്ടിയ പോലെയായി കാര്യങ്ങൾ. ഏതായാലും ഡിക്ഷനറി തുറന്നും അടച്ചും ഇൗ തമാശ ആഘോഷിക്കുകയാണ് ട്വിറ്ററാറ്റികൾ.
കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ പേരുകൾ പറയാനും എഴുതാനുമൊക്കെ ഇത്തിരി പ്രയാസമുള്ളതിനാൽ അവ ഒന്ന് ജനകീയമാക്കാനാണ് കെ.ടി. രാമറാവു കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തത്. മരുന്നുകളുടെ പ്രയാസമേറിയ പേരുകൾ ട്വീറ്റ് ചെയ്ത ശേഷം, ഇൗ പേരുകൾ ആരു നൽകിയതാണെന്ന് അറിയാമോ എന്ന് ഒരു ചോദ്യവും അദ്ദേഹം ചോദിച്ചു. മറുപടിയും അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. ശശി തരൂരിന് ഇതിെലാരു പങ്കുണ്ടെന്നാണ് ഞാൻ കരുതുന്നത് എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്. ശശി തരൂരിനെ ടാഗ് ചെയ്തുള്ള ട്വീറ്റിന് ഉടനെ മറുപടി എത്തി.
പണ്ടൊരിക്കൽ പ്രയോഗിച്ച് ആവനാഴിയിൽ മടക്കിവെച്ച ഒരു വാക്കു കൊണ്ടായിരുന്നു തമാശ നിറഞ്ഞ തരൂരിെൻറ ട്വീറ്റ് തുടങ്ങിയത്. പലരുടെയും നാക്കുളുക്കിച്ച അതേ വാക്ക്, 'േഫ്ലാക്സിനോസിനിഹിലിപിലിഫിക്കേഷൻ'.
'കെ.ടി.ആർ, നിങ്ങൾക്കെങ്ങിനെയാണ് ഇത്തരം വൃഥാവ്യായാമങ്ങളിൽ (floccinaucinihilipilification) മുഴുകാനാകുന്നത്. എന്നെ ഏൽപിക്കുകയാണെങ്കിൽ (മരുന്നിന് പേരിടാൻ) സന്തോഷത്തോടെ 'കൊറോനിൽ' എന്നോ 'കൊറോസീറോ' എന്നോ, ചിലപ്പോൾ ഗോ കൊറോണ ഗോ' എന്നോ ഞാൻ വിളിച്ചേനേ. എന്തുചെയ്യാനാ, ഇൗ ഫാർമസിസ്റ്റുകളൊക്കെ കൂടുതൽ 'പ്രൊക്രസ്റ്റീൻ' (procrustean) ആണ്' - ഇങ്ങനെയായിരുന്നു തരൂരിെൻറ ട്വീറ്റ്.
ആദ്യത്തെ 'േഫ്ലാക്സിനോസിനിഹിലിപിലിഫിക്കേഷൻ' ഉച്ചരിക്കാൻ ഇത്തിരി പ്രയാസമുണ്ടെങ്കിലും തരൂർ നേരത്തെ പ്രയോഗിച്ച് ജനകീയമാക്കിയതിനാൽ അർഥം തിരഞ്ഞ് ട്വിറ്ററാറ്റികൾക്ക് അധികം അലയേണ്ടി വന്നില്ല. എന്നാൽ, 'പ്രൊക്രസ്റ്റീൻ' എന്താണെന്നറിയാൻ ഡിക്ഷനറി തിരഞ്ഞ് ഒാടുകയായിരുന്നു എല്ലാവരും.
ഗ്രീക്ക് പുരാണ കഥയിലെ ഒരു പ്രതിനായകനാണ് പ്രോക്രസ്റ്റസ്. ഇൗ കഥാപാത്രത്തിെൻറ പേരിൽ നിന്നുണ്ടായ പദമാണ് പ്രൊക്രസ്റ്റീൻ. സ്വാഭാവിക വൈവിധ്യങ്ങളോ അസ്തിത്വമോ ഒന്നും അനുവദിക്കാതെ, ചില പ്രത്യേക മാനദണ്ഡങ്ങൾ വെച്ച്, എല്ലാത്തിനെയും വെട്ടിയൊതുക്കി രൂപപ്പെടുത്തുകയോ തരംതിരിക്കുകയോ ചെയ്യുന്നതിനെയാണ് ആ പദം കൊണ്ട് അർഥമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.