Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർവേയിൽ പുതിയ ഇനം...

സർവേയിൽ പുതിയ ഇനം ‘താലിനോമിക്സ്’

text_fields
bookmark_border
സർവേയിൽ പുതിയ ഇനം ‘താലിനോമിക്സ്’
cancel

ന്യൂഡൽഹി: ഒരു പ്ലേറ്റ് ഭക്ഷണത്തിെൻറ സാമ്പത്തിക ശാസ്ത്രവുമായി സാമ്പത്തിക സർവേ. ഈ കണക്കുകൾക്ക് പേര് ‘താലിനോമിക്സ്’. നോൺ വെജിറ്റേറിയനേക്കാൾ ജനങ്ങൾക്ക് കൂടു തൽ താങ്ങാവുന്ന ഭക്ഷണം വെജിറ്റേറിയനാണെന്ന് താലിനോമിക്സ് വിശദീകരിച്ചു. ഭക്ഷണ ഇനങ്ങളിലെ ‘താലി’ വടക്കേന്ത്യൻ പദപ്രയോഗമാണ്. പരിപ്പും പച്ചക്കറിയും ചപ്പാത്തിയും ച ോറും ഉൾപ്പെട്ട ഭക്ഷണ പ്ലേറ്റാണ് വെജിറ്റേറിയൻ താലി.

പരിപ്പിനു പകരം സസ്യേതര ഇനങ് ങളായാൽ ‘നോൺ വെജിറ്റേറിയൻ’. ദിനേന രണ്ടു താലി കഴിച്ചാൽ മിക്കവാറും സമീകൃതാഹാരമായി എന്ന് ചൂണ്ടിക്കാട്ടിയാണ് അതിെൻറ ചെലവുകൾ എങ്ങനെ മാറിയിരിക്കുന്നുവെന്ന് സാമ്പത് തിക സർവേ പരിശോധിച്ചത്. 2006-07 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെയുള്ള കാലത്ത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ താലിയുടെ വിലയിൽ വന്ന മാറ്റം സർവേയിൽ അവലോകനം ചെയ്തു.

സാധാരണക്കാരൻ താലിക്ക് ചെലവിടുന്ന തുക എത്ര? ചേരുവകളുടെ വില കുറഞ്ഞു വന്നതു വഴി വെജിറ്റേറിയൻ താലി 29 ശതമാനം കണ്ട് താങ്ങാവുന്നതായി മാറിയെങ്കിൽ, ഇതേ കാലയളവിൽ നോൺ വെജിറ്റേറിയൻ താലി 18 ശതമാനം കണ്ട് താങ്ങാവുന്നതായി മാറിയെന്നാണ് പഠനം. എന്നാൽ, 2019ൽ എല്ലാ ഭക്ഷ്യസാധനങ്ങളുടെയും വില ഉയർന്നിട്ടുണ്ട്. താലിനോമിക്സ് വിശദീകരിക്കാൻ ഒരു അധ്യായംതന്നെ സാമ്പത്തിക സർവേയിൽ നീക്കിവെച്ചിട്ടുണ്ട്.

താലിയുടെ വില കൂടിയിരിക്കാം. എന്നാൽ, അത് കൂടുതൽ താങ്ങാവുന്നതായി മാറിയിട്ടുണ്ട് -സർവേയിൽ പറഞ്ഞു. രണ്ടുനേരം വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന, അഞ്ചു പേരുള്ള ഒരു ശരാശരി കുടുംബം പ്രതിവർഷം 10,887 രൂപ ഇതുവഴി നേട്ടമുണ്ടാക്കിയിട്ടുണ്ട്. നോൺ വെജിറ്റേറിയൻ കുടുംബത്തിെൻറ കാര്യത്തിൽ നേട്ടം 11,787 രൂപയാണ് -സർവേ പറഞ്ഞു.

താലിനോമിക്സ് തട്ടിപ്പ് –കോൺഗ്രസ്
ന്യൂഡൽഹി: സാധാരണക്കാർ നേരിടുന്ന ജീവിത പ്രശ്നങ്ങളോട് മുഖം തിരിക്കുന്നതാണ് സാമ്പത്തിക സർവേയെന്ന് കോൺഗ്രസ്. യാഥാർഥ്യങ്ങളുമായി ഒരു ബന്ധവും സർവേയിൽ കാണുന്നില്ല. താലിനോമിക്സ് ആശയത്തെയും കോൺഗ്രസ് വക്താവ് രാജീവ് ഗൗഡ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
താലി താങ്ങാവുന്നതായെന്ന വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭക്ഷ്യ ഉപഭോഗം കുറഞ്ഞുവെന്നാണ് നാഷനൽ സാമ്പിൾ സർവേ ഫലം ചൂണ്ടിക്കാണിച്ചത്. ദാരിദ്ര്യവും പോഷകാഹാരക്കുറവും ഉയരുേമ്പാഴാണ് താലിനോമിക്സ് ചിന്ത സർക്കാർ മുന്നോട്ടുവെക്കുന്നത്. താലിയിലെ ഇനങ്ങൾ കുറഞ്ഞു എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ പാവങ്ങളെ നേരിടാനുള്ള ഉപായമാണ് താലിനോമിക്സ് ആശയം. സാമ്പത്തിക രംഗത്ത് ഏറെ വിഷമകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെങ്കിലും, അത് കാര്യമായി കണക്കിലെടുത്തിട്ടില്ല. തെറ്റായ കണക്കുകളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ അസമത്വങ്ങൾ കാണാതെ പോകുന്നു. നിക്ഷേപവും ഉപഭോഗവും തൊഴിലവസരങ്ങളും വർധിപ്പിക്കാനുള്ള ഒരു മാർഗനിർദേശങ്ങളുമില്ല.
ജി.ഡി.പി ഏഴു ശതമാനമെന്ന് കഴിഞ്ഞ വർഷം പ്രവചിച്ചത് അഞ്ചു ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കേയാണ്, അടുത്ത വർഷം പ്രതീക്ഷിക്കുന്ന ജി.ഡി.പി ആറര ശതമാനമെന്ന് സർവേ പറയുന്നത്. പ്രതീക്ഷ നല്ലതാണ്. എന്നാൽ, യാഥാർഥ്യങ്ങൾ മറ്റൊന്നാണ്. മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടുവെന്ന കുറ്റസമ്മതമാണ് അസംബ്ൾ ഇൻ ഇന്ത്യ എന്ന പുതിയ മുദ്രാവാക്യമെന്നും രാജീവ് ഗൗഡ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsthalinomicsfood survey
News Summary - thalinomics survey
Next Story