കോവിഡ് പരിേശാധന സൗജന്യം
text_fieldsന്യൂഡല്‍ഹി: നിര്‍ണായക ഉത്തരവില്‍ സ്വകാര്യമെന്നോ സര്‍ക്കാര്‍ എന്നോ വ്യത്യാസമില്ലാ തെ രാജ്യത്തെ മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോധന സുപ്രീംകോടതി പൂര്‍ണമായും സൗജന് യമാക്കി. 4500 രൂപ നല്കാന് കഴിയാത്തതിെൻറ പേരില്‍ ഒരാള്‍ക്കും പരിശോധന നടക്കാതിരിക്ക ാന് ഇടവരരുതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാറിനോട് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ‘നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലേബാറട്ടറീസ്’ അംഗീകാരമുള്ള ലാബുകളിലോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ലോകാരോഗ്യ സംഘടന തുടങ്ങിയ ഏജന്‍സികള്‍ അംഗീകരിച്ച ഏജന്‍സികളിലോ ആണ് പരിശോധന നടക്കേണ്ടത്.
സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് പരിശോധന ഫീസ് 4500 രൂപയായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിജപ്പെടുത്തിയ നടപടി ഭരണഘടനയുടെ 21ാം അനുഛേദത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സ്വകാര്യ ലാബുകള്‍ പരിശോധനക്ക് ഈടാക്കുന്ന തുക ജനങ്ങള്‍ക്ക് തിരിച്ചുനല്‍കാനുള്ള സംവിധാനം ആലോചിക്കണമെന്ന് ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍തന്നെ ആവശ്യപ്പെട്ടിരുന്നു. 118 ലാബുകളിലാണ് പരിശോധനയെന്നും പ്രതിദിനം 15,000 ടെസ്റ്റ് നടത്താനുള്ള ശേഷിയാണുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു.
രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരനായ അഡ്വ. ശശാങ്ക് ദേവ് സുധി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
