പ്രതിഷേധങ്ങൾക്കിടെ 10 പാക് ഹിന്ദുക്കൾക്ക് പൗരത്വം
text_fieldsഗാന്ധിനഗർ: രാജ്യത്താകമാനം കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഗുജറാത്തിൽ 10 പാക് പൗരന്മാർക്ക് സർക്കാർ ഇന ്ത്യൻ പൗരത്വം നൽകി. സംസ്ഥാനത്തെ മോർബി ജില്ലയിലെ വാവ്ദി ഗ്രാമത്തിലെ മൂന്നുേപർക്കും കച്ചിലെ ഏഴുപേർക്കുമാണ് പൗരത്വം ലഭിച്ചത്. മോർബി ജില്ലയിൽ 12 വർഷം മുമ്പ് അഭയംതേടി പാകിസ്താനിൽനിന്നെത്തിയ ഹർസിംഹ് സോധ, സരൂപ്സിംഹ് സോധ, പർബത്സിംഹ് സോധ എന്നിവർക്കാണ് രാജ്കോട്ട് രാജ്യസഭ എം.പി മോഹൻ കുന്ദാരിയ രേഖകൾ കൈമാറി പൗരത്വം നൽകിയത്.
മോർബി ജില്ലയിൽ ഇതുപോലെ ആയിരക്കണക്കിന് പാക് അഭയാർഥികളുണ്ടെന്നും ഇവർക്ക് അനുകൂലമായി നിയമം ഭേദഗതി ചെയ്ത മോദി സർക്കാറിനോട് നന്ദി പറയുന്നുവെന്നും രേഖകൾ കൈമാറി മോഹൻ കുന്ദാരിയ പറഞ്ഞു.
സന്തോഷകരമായ ദിവസമാണിന്ന്. 2017ൽ ഇന്ത്യയിലെത്തിയെങ്കിലും ഇേപ്പാഴാണ് ഇവിടത്തെ പൗരന്മാരായത്. ഇതിൽ കേന്ദ്ര സർക്കാറിനോടും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദിയുണ്ടെന്നും പൗരത്വം ലഭിച്ച ഹർസിംഹ് സോധ പ്രതികരിച്ചു. അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുന്ന ഹിന്ദുക്കൾക്ക് നിയമം വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽനിന്ന് നേരത്തേ കച്ചിൽ അഭയം തേടിയെത്തിയ ഏഴുപേർക്ക് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പൗരത്വ രേഖകൾ കൈമാറിയത്. ഇത് മോദി സർക്കാറിെൻറ കാലത്തെ ചരിത്ര നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച തന്നെ സന്ദർശിച്ച 30ഓളം അഫ്ഗാൻ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് ഉറപ്പുനൽകിയതായി ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.