Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത് എം.എൽ.എ...

ദലിത് എം.എൽ.എ ക്ഷേത്രത്തിൽ; പിന്നാലെ ശുദ്ധികലശം

text_fields
bookmark_border
ദലിത് എം.എൽ.എ ക്ഷേത്രത്തിൽ; പിന്നാലെ ശുദ്ധികലശം
cancel

ലഖ്നോ: ബി.ജെ.പിക്കാരിയായ ദലിത് എം.എൽ.എ പ്രവേശിച്ചതിനെ തുടർന്ന് ഗംഗാജലംകൊണ്ട് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി. കീഴ്ജാതിക്കാരി തീണ്ടിയതിെൻറ പേരിൽ വിഗ്രഹങ്ങൾ പുണ്യജലത്തിൽ ആറാട്ട് നടത്തി പുനഃപ്രതിഷ്ഠിച്ചു. ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിലാണ് തൊട്ടുകൂടായ്മ കൊടികുത്തി വാഴുന്നതിെൻറ ഏറ്റവും പുതിയ ഉദാഹരണം. റാത്തിൽനിന്നുള്ള വനിത എം.എൽ.എയായ മനീഷ അനുരാഗിയാണ് അവരുടെ മണ്ഡലത്തിലുള്ള മുസ്കാര ഖുർദിലെ ദ്രുംഋഷി ക്ഷേത്രത്തിൽ ജൂലൈ 12ന് ദർശനം നടത്തിയത്. നൂറ്റാണ്ടുകളായി സ്ത്രീപ്രവേശം നിരോധിച്ച ക്ഷേത്രമാണിത്. 

മഹാഭാരത കാലത്ത് നിർമിച്ചതാണെന്നാണ് കരുതുന്നത്.  ക്ഷേത്രത്തിെൻറ ചുറ്റുമതിലിൽ സ്ത്രീസ്പർശം ഏറ്റാൽ പ്രകൃതിക്ഷോഭമടക്കം അശുഭങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സ്ത്രീകളാരും ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലെന്നും തീണ്ടാപ്പാടകലെ നിന്ന് െതാഴുതു മടങ്ങലാണ് പതിവെന്നും ഗ്രാമീണവാസികൾ പറഞ്ഞു. എന്നാൽ ബി.െജ.പി പ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് താൻ ക്ഷേത്രദർശനം നടത്തിയെതന്ന് എം.എൽ.എ പറഞ്ഞു.  

ദർശനം നടത്തിയതിനുപുറമെ അവർ ദൈവത്തറയിൽ കയറിയത് മഹാ അപരാധമായി എന്നാണ് മറ്റൊരു വിശ്വാസിയുടെ പ്രതികരണം. വിശ്വാസികൾ തൊട്ടുവണങ്ങുന്ന ദൈവത്തറയിലാണ് എം.എൽ.എ കയറിയത്. ബി.െജ.പി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്ന് പൂജാരി അവരോട് മറുത്തൊന്നും പറഞ്ഞില്ല. അവർ പോയശേഷം ശുദ്ധികലശത്തിനായി ക്ഷേത്രം അടച്ചിട്ടു. വിശ്വാസികളുടെയും പൂജാരിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ചേർന്നു. അവരുടെ സന്ദർശനശേഷം ഒട്ടും മഴ പെയ്യാതിരുന്നത് ദൈവകോപംകൊണ്ടാെണന്ന് പൂജാരിയായ സ്വാമി ദയാനന്ദ് മഹന്ത് വാദിച്ചു.  

ഗംഗാജലംകൊണ്ട് പുണ്യാഹം നടത്താൻ തീരുമാനിച്ചു. അതിനുപുറമെ വിഗ്രഹങ്ങൾ അലഹബാദിലെ നദീസംഗമസ്ഥാനത്ത് കൊണ്ടുപോയി ആറാട്ട് നടത്തിയ ശേഷം ശനിയാഴ്ച തിരിച്ചെത്തിച്ച് മതപരമായ ചടങ്ങുകളോടെ വീണ്ടും പ്രതിഷ്ഠിച്ചു. തുടർന്ന് വിശ്വാസികൾക്ക് ദർശനസൗകര്യമൊരുക്കി. സ്ത്രീകൾക്ക് പ്രവേശിക്കാൻ പാടില്ലെന്ന് അറിഞ്ഞിരുന്നെങ്കിേലാ ബന്ധപ്പെട്ട ആരെങ്കിലും ഇക്കാര്യം അറിയിച്ചിരുന്നെങ്കിലോ ക്ഷേത്രദർശനം ഒഴിവാക്കുമെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstemple purifiedDalit woman MLABJPUttar Pradesh
News Summary - UP temple purified with Gangajal after visit of Dalit woman BJP MLA-india news
Next Story