തെലങ്കാന തെരഞ്ഞെടുപ്പ്: പെരുമാറ്റ ചട്ടംലംഘനത്തിൽ അഞ്ചു പേർക്ക് നോട്ടീസ്
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് അഞ്ച് രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി.
ജലസേചന വകുപ്പ് മന്ത്രി ടി. ഹരീഷ് റാവു, കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി, തെലുങ്കുദേശം പാർട്ടി(ടി.ഡി.പി) നേതാവ് വന്തേരു പ്രതാപ് റെഡ്ഡി, ടി.ഡി.പി നേതാവ് രേവുരി പ്രകാശ് റെഡ്ഡി, തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി എന്നിവർക്കാണ് നോട്ടീസ് അയച്ചതെന്ന് തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ രജത് കുമാർ അറിയിച്ചു. നോട്ടീസ് കൈപ്പറ്റിയ ശേഷം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ എം.എൽ.എയും തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാർഥിയുമായ ഗംഗുല കമലാകറിനെതിരെ ബി.ജെ.പി നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്നും രജത് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 32796 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. 48000 പൊലീസുകാരെയും 279 കമ്പനി കേന്ദ്ര അർധ സൈനിക സേനയേയും സുരക്ഷാചുമതലകൾക്കായി വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.