Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ലസ് ടു ഫലത്തിൽ...

പ്ലസ് ടു ഫലത്തിൽ പിഴവ്: തെലങ്കാനയിൽ വിദ്യാർഥികളുടെ ആത്മഹത്യ തുടരുന്നു; പ്രതിഷേധവും

text_fields
bookmark_border
പ്ലസ് ടു ഫലത്തിൽ പിഴവ്: തെലങ്കാനയിൽ വിദ്യാർഥികളുടെ ആത്മഹത്യ തുടരുന്നു; പ്രതിഷേധവും
cancel

ഹൈദരാബാദ്: തെലങ്കാനയിൽ പ്ലസ് ടു പരീക്ഷ ഫലത്തിലെ അപ്രതീക്ഷിത തോൽവിയിൽ മനംനൊ ന്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നു. തെറ്റായ ഫലംവന്ന് എട്ട് ദിവ സത്തിനിടെ 20 പേർ ജീവനൊടുക്കിയതായാണ് റിപ്പോർട്ട്. 19കാരിയായ അക്രാപു മിഥി ആണ് ഏറ്റ വും ഒടുവിൽ ആത്മഹത്യ ചെയ്തത്. നഗിനേനിപ്പള്ളി ഗ്രാമത്തിലെ വീട്ടിൽ മിഥി തൂങ്ങിമരി ക്കുകയായിരുന്നു. ഏപ്രിൽ 18ന് ഫലം പ്രസിദ്ധീകരിച്ചേപ്പാൾ ഫിസിക്സ്, സുവോളജി വിഷയങ ്ങളിൽ പരാജയപ്പെട്ടതറിഞ്ഞ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നുവെന്ന് പറയുന്നു. < /p>

ഫലംവന്ന് ഇത്രനാൾ പിന്നിട്ടിട്ടും ആത്മഹത്യകൾ കുറയാത്തത് മാതാപിതാക്കെള ആശങ ്കയിലാഴ്ത്തുന്നു. വിജയം ഉറപ്പിച്ച് ഉപരിപഠനത്തിനായി തയാറെടുത്തു നിൽക്കുന്നവരിലേക്ക് വന്ന അബദ്ധ ഫലം പലർക്കും താങ്ങാനായിട്ടില്ല. മൊത്തം ഒമ്പതു ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ ഇതിൽ മൂന്നുലക്ഷത്തോളം വിദ്യാർഥികൾ തോറ്റതായി കണ്ടു.

1000 മാർക്കിേൻറതാണ് ചോദ്യങ്ങൾ. ഇതിൽ 900 മാർക്ക് ലഭിച്ച 11 വിദ്യാർഥികളും 850നും 900നും ഇടയിൽ മാർക്ക് ലഭിച്ച 125 പേരും 750നു മുകളിൽ മാർക്ക് ലഭിച്ച 2000 വിദ്യാർഥികളും തോറ്റതായി ഫലം കാണിക്കുന്നു. മുഴുവൻ പരീക്ഷയെഴുതിയ കുട്ടികളിൽ ചിലർ ചില വിഷയങ്ങളിൽ ഹാജരായില്ലെന്നും കാണിക്കുന്നതായി ആരോപണങ്ങൾ ഉണ്ട്.

എല്ലാ വിദ്യാർഥികളുടെയും ഉത്തരക്കടലാസുകൾ സൗജന്യമായി പുനഃപരിശോധന നടത്തി ഫലം പുറത്തുവിടണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ബോർഡ് ഓഫ് ഇൻറർമീഡിയറ്റിനോട് ആവശ്യപ്പെട്ടു. ആത്മഹത്യകളിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയ അദ്ദേഹം കുട്ടികളോട് അവിവേകത്തിന് തുനിയരുതെന്നും അഭ്യർഥിച്ചു.

പരാജയപ്പെട്ട വിദ്യാർഥികൾ പുനഃപരിശോധനക്ക് അപേക്ഷിക്കേണ്ടതില്ലെന്നും അത് സ്വാഭാവികമായും പരിശോധിക്കുമെന്നും സ്റ്റേറ്റ് ബോർഡ് ഓഫ് ഇൻറർമീഡിയറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 12 ദിവസത്തിനകം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 15 ദിവസത്തിനകം പുതിയ മാർക്ക് പുറത്തുവിടുമെന്നും അവർ അറിയിച്ചു. പരീക്ഷഫലത്തിൽ ഭീമാബദ്ധം സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. ഈ വിഷയത്തിലെ പൊതുതാൽപര്യ ഹരജി പരിഗണിച്ച ഹൈകോടതി പുനർ മൂല്യനിർണയത്തിന് എത്രസമയം വേണ്ടിവരുമെന്ന് ഉടൻ അറിയിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട സോഫ്റ്റ്വെയറിൽ കഴിഞ്ഞ ഒക്ടോബറിൽ പ്രശ്നം കണ്ടെത്തിയിരുന്നുവെന്നും ഇത് മേലധികാരികളുടെ ശ്രദ്ധയിൽെപ്പടുത്തിയിട്ടും പരിഹരിച്ചില്ലെന്നും അതാണ് പരീക്ഷ ഫലത്തിലെ പിഴവിനിടയാക്കിയതെന്നുമാണ് വിദ്യാഭ്യാസ ബോർഡിെൻറ വാദം. സംഭവം വൻ വിവാദമായതിനെ തുടർന്ന് ബോർഡ് പിരിച്ചുവിടാൻ സർക്കാറിനുമേൽ സമ്മർദമേറി. വിദ്യാഭ്യാസ മന്ത്രി ജഗദീശ്വർ റെഡ്ഡിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്.

ഇൻറർമീഡിയറ്റ് വിദ്യാഭ്യാസ ബോർഡിെൻറ നാമ്പള്ളി മേഖലയിലെ ഓഫിസിനു മുമ്പിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും തടിച്ചുകൂടി. മരിച്ച വിദ്യാർഥികളുടെ ബന്ധുക്കൾക്ക് ആശ്വാസധനം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയുടെ പരിസരത്ത് വിവിധ സംഘടന പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsTelangana Plus two Result
News Summary - Telangana Plus two Result - India News
Next Story