Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന: കിണറ്റിൽ...

തെലങ്കാന: കിണറ്റിൽ കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളും കൊന്നുതള്ളിയവ; മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
തെലങ്കാന: കിണറ്റിൽ കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളും കൊന്നുതള്ളിയവ; മുഖ്യപ്രതി അറസ്റ്റിൽ
cancel

ഹൈദരാബാദ്: തെലങ്കാനയിൽ ഒമ്പത് അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമാെണന്ന് പൊലീസ്. കൂട്ടക്കൊലയുടെ മുഖ്യപ്രതി അറസ്റ്റിലായി. ബിഹാർ സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തിൽ വിഷം കലക്കി കൊടുക്കുകയായിരുന്നു. പിന്നീട് മൃതദേഹങ്ങൾ കിണറ്റിൽ തള്ളിയതായും പൊലീസ് പറയുന്നു. 

കൊല്ലപ്പെട്ട മക്സൂദ് ആലമിെൻറ മകളുമായി സജ്ഞയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മരിച്ചവരിൽ ആറുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേർ ഇവർക്ക് സമീപം താമസിക്കുന്നവരുമാണ്. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതേദഹങ്ങളെന്ന് പൊലീസ് പറഞ്ഞു. 

മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്ന് മക്കൾ, മൂന്ന് വയസ്സുള്ള പേരമകൻ, തൃപുരയിൽ നിന്നുള്ള ഷക്കീൽ അഹമ്മദ്, ബീഹാറിൽ നിന്നുള്ള ശ്രീറാം, ശ്യം എന്നിവരുടെ മൃതദേഹമാണ് ഇവർ താമസിച്ചിരുന്നതിന് സമീപത്തെ കിണറ്റിൽ നിന്ന് ലഭിച്ചത്. പശ്ചിമ ബംഗാളിൽ നിന്ന് 20 വർഷം മുമ്പ് ജോലി തേടി തെലങ്കാനയിൽ എത്തിയതാണ് മക്സൂദ് ആലമും കുടുംബവും. ജൂട്ട് ബാഗുകൾ തുന്നുന്ന തൊഴിലാണ് ഇവർ ചെയ്തിരുന്നത്. 

വാടക വീട്ടിൽ താമസിച്ചിരുന്ന മക്സൂദ് ആലമും കുടുംബവും ലോക്ഡൗൺ തുടങ്ങിയ ശേഷം ജൂട്ട് മില്ലിലേക്ക് താമസം മാറിയിരുന്നു. മില്ലിലെ ഗോഡൗണിലാണ് കുടുംബം താമസിച്ചിരുന്നത്. മില്ലിെൻറ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ച മറ്റുള്ളവർ. 

അടച്ചിട്ടിരുന്ന മിൽ തുറക്കുന്നതിെൻറ ഭാഗമായി  ഉടമ ഭാസ്കർ വ്യാഴാഴ്ച എത്തിയേപ്പാൾ ആരെയും കണ്ടില്ലെന്ന് പറയുന്നു. ശേഷം ഇദ്ദേഹം പൊലിസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് നടത്തിയ തിരിച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചത്. 

മരിച്ച ഷക്കീൽ മില്ലിലെ ഡ്രൈവറും മറ്റുള്ളവർ മില്ലിലെ തൊഴിലാളികളുമാണ്. അടച്ചിട്ടിരുന്ന മില്ലിൽ താമസിച്ചിരുന്നവർക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് മില്ലുടമ പറയുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ കഴിച്ച് പാതിയായ ഭക്ഷണം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganacrime newsmalayalam newsindia newsMigrant workerslockdown
News Summary - Telangana Migrant Workers Murder One Person Arrested -India news
Next Story