Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചറാക്കിയവർ തന്നെ...

പഞ്ചറാക്കിയവർ തന്നെ സഹായിക്കാനെത്തി; കൂട്ടബലാത്സംഗത്തിന് ശേഷം കൊന്നു കത്തിച്ചു

text_fields
bookmark_border
പഞ്ചറാക്കിയവർ തന്നെ സഹായിക്കാനെത്തി; കൂട്ടബലാത്സംഗത്തിന് ശേഷം കൊന്നു കത്തിച്ചു
cancel

ൈഹദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കൊന്നു കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവം രാജ് യവ്യാപകമായി വൻ പ്രതിഷേധമുയർത്തിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അലംഭാവം കാണിച്ചതായി ആരോപിച്ച് മരിച്ച ഡോക്ടറ ുടെ കുടുംബം രംഗത്തെത്തിയത് സർക്കാറിനും തിരിച്ചടിയായി. കേസിൽ നാല് പേരെ സൈബരാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ലോറി ഡ്രൈ വറായ മുഹമ്മദ് ആരിഫ് (25) ആണ് പ്രധാന പ്രതി.


27 കാരിയാണ് ബുധനാഴ്ച രാത്രി എട്ടുമണിക്കു ശേഷം ബം ഗളൂരു-ഹൈദരാബാദ് ഹൈവേയിൽ ക്രൂരതക്കിരയായത്. മെഹ്ബൂബ്നഗർ ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടറായിരുന്നു ഷംഷാബാദ് സ്വദേശിയായ യുവതി. ബു ധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന ശേഷം വൈകിട്ട് വിട്ടിലേക്ക് മടങ്ങിയിരുന്നു. വൈകുന്നേരം 5.50 ഓ ടെ വീട്ടിൽ നിന്നും ചർമരോഗ വിദഗ്ദനെ കാണാനായി പുറപ്പെട്ടു. ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്ത് യുവതി ഷെയർ ടാക്സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത് ടോൾ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികൾ മദ്യപിക്കുകയായിരുന്നു. ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്ത് പോകുന്നത് കണ്ട പ്രതികൾ അവരെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. പ്രതികളിരൊളായ ജൊല്ലു നവീൻ യുവതിയുടെ സ്കൂട്ടറിന്‍റെ പിൻ ചക്രം പഞ്ചറാക്കി.

രാത്രി 9.18 ഓടെ േഡാക്ടറെ കണ്ട് തിരിച്ചെത്തിയ യുവതിയോട് ബൈക്കിൽ കാറ്റില്ലെന്ന് പറഞ്ഞ് രണ്ട് പ്രതികൾ അടുത്തുകൂടി. കേസിലെ മുഖ്യപ്രതിയായ ആരിഫാണ് സ്‌കൂട്ടർ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. മറ്റൊരു പ്രതി ജോല്ലു ശിവ സ്കൂട്ടർ നന്നാക്കാനെന്ന് പറഞ്ഞ് വാഹനം തള്ളിക്കൊണ്ടു പോയി. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ ഇയാൾ റിപ്പയർ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് പറഞ്ഞു.

തുടർന്നാണ് ഡോക്ടറെ റോഡരികിലെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടർന്നാണ് യുവതി മരിച്ചത്. തുടർന്ന് പ്രതികൾ പെട്രോൾ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ പറഞ്ഞു. ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ഒരു പാലത്തിനടിയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

നേരത്തേ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി 9.22ന് തൻെറ സഹോദരിയെ വിളിച്ചു. തൻെറ സ്കൂട്ടറിൻെറ ടയറിൽ കാറ്റില്ലെന്നും സഹായിക്കാൻ വാഗ്ദാനം ചെയ്തത് ചിലർ വന്നതായും സമീപത്ത് ലോറിക്കാർ നോക്കി നിൽക്കുന്നുണ്ടെന്നും ഭയത്തോടെ യുവതി സഹോദരിയോട് പറഞ്ഞു. സഹായം സ്വീകരിക്കാതെ, വാഹനം ഉപേക്ഷിച്ച് ടോൾപ്ലാസയിൽ അഭയം തേടാനായിരുന്നു സഹോദരിയുടെ ഉപദേശം.

"എൻെറ സ്കൂട്ടർ തിരികെ വരുന്നതുവരെ നീ ദയവായി സംസാരിച്ചുകൊണ്ടിരിക്കുക. അപരിചിതർ എല്ലാവരും പുറത്തുണ്ട്. നീ എന്നോട് സംസാരിക്കുന്നത് തുടരുക, എനിക്ക് പേടിയാകുന്നു" -ഇതായിരുന്നു യുവതിയുടെ വാക്കുകൾ. രാത്രി 9.44ന് സഹോദരിയെ വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയപ്പെട്ടിരുന്നു. തുടർന്ന് കുടുംബം യുവതിയെ അന്വേഷിച്ചിറങ്ങി. പുലർച്ച രണ്ട് മണിയായിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന്, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാവിലെ കിലോമീറ്ററുകൾ മാറി നിർമാണത്തിലുള്ള പാലത്തിന് ചുവട്ടിൽ മൃതദേഹം കത്തുന്ന നിലയിൽ കണ്ടെത്തി. വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ഡോക്ടറുേടതാണെന്ന് തിരിച്ചറിഞ്ഞു.

പൊലീസ് യുവതിയുടെ കുടുംബത്തെ പട്രോളിങ് വാഹനത്തിൽ കൊണ്ടുപോയി വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ടോൾ പ്ലാസയുടെ സി.സി.ടിവി ദൃശ്യങ്ങളിൽ യുവതിയെ കണ്ടു. പുലർച്ചെ മൂന്ന് മണിയോടെ കുടുംബം ഒൗദ്യോഗികമായി പരാതി നൽകി. രാവിലെ അഞ്ച് മണി വരെ എല്ലാ പഞ്ചർ ഷോപ്പുകളിലും അന്വേഷിച്ചു, രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് -കമ്മീഷണർ വ്യക്തമാക്കി.

യുവതി പൊലീസിനെ വിളിക്കാത്തത് തെറ്റായിപ്പോയി -തെലങ്കാന മന്ത്രി
സംഭവത്തിൽ ഞെട്ടിക്കുന്ന പരാമർശവുമായി തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി രംഗത്തെത്തിയത് സർക്കാറിന് തിരിച്ചടിയായി. “ഡോക്ടർ വിദ്യാഭ്യാസം നേടിയയാളാണ്, പോലീസിനെ വിളിക്കാതെ കുടുംബത്തെ വിളിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഞങ്ങളും ദുഖിതരാണ്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത പുലർത്തുകയും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ യുവതി സഹോദരിക്ക് പകരം '100'ൽ വിളിച്ചിരുന്നെങ്കിൽ ഡോക്ടറെ രക്ഷിക്കാൻ കഴിയുമായിരുന്നു.

പരാമർശം വിവാദമായതോടെ താൻ സ്വന്തം മകളെപ്പോലെയാണ് കൊല്ലപ്പെട്ട യുവതിയെ കാണുന്നതെന്ന് പറഞ്ഞ് അദ്ദേഹം തടിതപ്പി. "ഈ അപകടത്തിൽ ഞാൻ അത്യധികം ദുഖിതനാണ്. അവൾ എന്റെ സ്വന്തം മകളെപ്പോലെയായിരുന്നു. കുറ്റവാളിക്ക് കർശനമായ ശിക്ഷ നൽകും. ഞാൻ അവളുടെ മാതാപിതാക്കളെ കണ്ടപ്പോൾ എൻെറ കണ്ണുകളിലും കണ്ണുനീർ വന്നു -തെലങ്കാന മന്ത്രി പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഞെട്ടൽ പ്രകടിപ്പിച്ചു. തെലങ്കാന സർക്കാർ ഉദ്യോഗസ്ഥരുമായി താൻ നിരന്തരം ബന്ധപ്പെട്ടതായും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganahyderabad
News Summary - Telangana doctor rape-murder
Next Story