Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ‌.ഐ‌.എം.ഐ.എം ഓഫീസ്​...

എ‌.ഐ‌.എം.ഐ.എം ഓഫീസ്​ പൊളിക്കുമെന്ന് ബി.ജെ.പി

text_fields
bookmark_border
എ‌.ഐ‌.എം.ഐ.എം ഓഫീസ്​ പൊളിക്കുമെന്ന് ബി.ജെ.പി
cancel

ഹൈദരാബാദ് : മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്‍റെയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി രാമറാവുവിന്‍റെയും സ്മാരകങ്ങൾ പൊളിച്ചാൽ എ‌.ഐ‌.എം.ഐ.എം ഓഫീസും പൊളിക്കുമെന്ന് ബി.ജെ.പി. എ‌.ഐ‌.എം.ഐ.എം ഓഫീസായ 'ദാറുസ്സലാം' പൊളിക്കുമെന്നാണ് ബി.ജെ.പി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്‍റെ ഭീഷണി.

'പി.വി, എൻ.‌ടി‌.ആർ സ്മാരകങ്ങൾ പൊളിച്ചുമാറ്റണമെന്ന് അക്ബറുദ്ദീൻ ഒവൈസി പറഞ്ഞതായി ഞാൻ കേട്ടു. ആ സ്ഥലം നിങ്ങളുടെ പിതാവിനോ മുത്തച്ഛനോ ഉള്ളതാണോ? നിങ്ങൾക്ക് ആ സ്മാരകങ്ങൾ പൊളിച്ചാൽ, രണ്ട് മണിക്കൂറിനകം ബി.ജെ.പി നിങ്ങളുടെ ആസ്ഥാനം പൊളിച്ചുമാറ്റും'-കുമാർ പറഞ്ഞു.

ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി, എ.ഐ.എം.ഐ.എം തമ്മിൽ വാക് പോര് ശക്തമാണ്. നിരവധി വിഷയങ്ങളിൽ ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഉവൈസി പാകിസ്താൻ, റോഹിങ്ക്യ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ വോട്ടർമാരെ ഉപയോഗിച്ച് ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുകയാണെന്ന് കുമാർ ആരോപിച്ചിരുന്നു.

30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്ന് ബി.ജെ.പിയെ നേരത്തേ ഉവൈസി വെല്ലുവിളിച്ചിരുന്നു. ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്താനികളേയും പുറത്താക്കാനായി സർജിക്കൽ സ് ട്രൈക്ക് നടപ്പാക്കുമെന്ന ബി.ജെ.പി തെലങ്കാന അധ്യക്ഷൻ സഞ്ജയ് കുമാറിന് മറുപടിയായിട്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.

വോട്ടർപട്ടികയിൽ റോഹിങ്ക്യകളും പാകിസ്താനികളും ഉണ്ടെന്ന ആരോപണം തെളിയിക്കാൻ പലതവണയാണ് ഉവൈസി ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ചത്. എന്നാൽ അതിനെതിരെ ബി.ജെ.പി നേതൃത്വം ഇതുവരെ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaAIMIMasadudheen uvaisiBJP
Next Story