Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു വീട്ടിൽ ഒരാൾക്ക്...

ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി; തേജസ്വി യാദവിന്റേത് ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനമോ?

text_fields
bookmark_border
Tejashwi Yadav
cancel
camera_alt

തേജസ്വി യാദവ്

ബിഹാറിനെ സംബന്ധിച്ച് ഒരിക്കലും യാഥാർഥ്യമാക്കാൻ സാധിക്കാത്ത ഒരു വാഗ്ദാനമാണ് ഇക്കുറി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാർ ജോലിയില്ലാത്ത ബിഹാറിലെ ഓരോ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും എന്നതായിരുന്നു ആ വാഗ്ദാനം. സ്ഥിര ജോലി എന്നത് വരുമാനം നൽകും എന്നത് മാത്രമല്ല, അന്തസ്സിന്റെ അളവുകോലും കൂടിയാണ്. ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാന കുടുംബങ്ങൾക്ക് തീർച്ചയായും അത് പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ്.

2023 ലെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം, ബിഹാറിൽ 27.7 ദശലക്ഷം കുടുംബങ്ങളിലായി ഏകദേശം 13.07 കോടി ആളുകളുണ്ട്. അതിൽ 1.57 ശതമാനം പേർ മാത്രമാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. ഒരു കുടുംബത്തിന് ഒരു ജോലി എന്ന് കണക്കാക്കിയാൽ പോലും ഏകദേശം 2.1 ദശലക്ഷം കുടുംബങ്ങളിൽ നിലവിൽ സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ ഉണ്ടെന്നാണ് അത് നൽകുന്ന സൂചന. തേജസ്വിയു​ടെ വാഗ്ദാനം അനുസരിച്ച് ബാക്കിയുള്ള 25.6 ദശലക്ഷം കുടുംബങ്ങൾക്ക് പുതിയ സർക്കാർ ജോലികൾ നൽകേണ്ടി വരും.

2024–25 വർഷത്തേക്കുള്ള ബിഹാറിന്റെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 3,27,425 കോടി രൂപയാണ്. ഇതിൽ 98,395 കോടി രൂപ ഇതിനകം ശമ്പളം, പെൻഷൻ, പലിശ എന്നിവക്കായി മാറ്റിവെക്കുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ മൂന്നിലൊന്ന് വരും. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഓരോ കുടുംബത്തിനും ഒരു പുതിയ ജീവനക്കാരനെ പ്രതിവർഷം ശരാശരി 2.5 ലക്ഷം രൂപ ശമ്പളത്തിൽ നിയമിക്കേണ്ടിവന്നാൽ വാർഷിക ശമ്പള ബിൽ 6.4 ലക്ഷം കോടി രൂപ വർധിക്കും. സംസ്ഥാനത്തിന്റെ മുഴുവൻ ബജറ്റിന്റെയും ഇരട്ടിയും ഇന്ത്യയുടെ മൊത്തം കേന്ദ്ര സർക്കാർ ശമ്പള ബില്ലിന്റെ ഏകദേശം 2.5 മടങ്ങുമാണ് ഈ കണക്ക്.

20 മാസത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കുമെന്നാണ് വാഗ്ദാനം. അതനുസരിച്ച് പ്രതിവർഷം 50 ശതമാനം തൊഴിൽ ലഭ്യമാക്കുന്നതിന് (ഏകദേശം 12.8 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി) പ്രതിവർഷം 3.2 ലക്ഷം കോടി രൂപ ചെലവാകും. നിലവിലുള്ള സർക്കാർ ശമ്പള ബിൽ ഏകദേശം 46,000 കോടി രൂപ (2024-25 പുതുക്കിയ എസ്റ്റിമേറ്റ്) ഒഴികെ. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ ഇത് കൂടുതൽ ഉയരും. അതിനാൽ തന്നെ സാക്ഷാത്കരിക്കാൻ പറ്റാത്ത ഒരു വാഗ്ദാനമാണിതെന്നാണ് പൊതുവിലയിരുത്തൽ.

ഫിസ്കൽ റെസ്‌പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് പ്രകാരം ബീഹാറിന്റെ കമ്മി അതിന്റെ ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനത്തിൽ കൂടരുത് (ഇത് ഏകദേശം 10.97 ലക്ഷം കോടി രൂപയായിരിക്കും) എന്ന പരിമിതി കണക്കിലെടുക്കുമ്പോൾ, വാർഷിക ശമ്പളമായി 6.4 ലക്ഷം കോടി രൂപ അധികമായി ധനസഹായം നൽകുന്നത് ഈ പരിധി കവിയുകയും സംസ്ഥാനത്തിന്റെ പൊതു ധനകാര്യത്തെ ഒറ്റ രാത്രികൊണ്ട് തകർക്കുകയും ചെയ്യും. സംസ്ഥാനത്തെ പാപ്പരാക്കാതെയോ അതിന്റെ അവശ്യ പൊതു സേവനങ്ങൾ ഇല്ലാതാക്കാതെയോ എത്ര നികുതി, കടം വാങ്ങൽ അല്ലെങ്കിൽ കേന്ദ്ര സഹായം എന്നിവക്ക് അത്തരമൊരു പദ്ധതി നിലനിർത്താൻ കഴിയില്ല.

സംസ്ഥാനത്തെ മൊത്തത്തിലുള്ള സാക്ഷരത 79.7 ശതമാനമാണെങ്കിലും, ജനസംഖ്യയുടെ 9.2 ശതമാനം പേർ മാത്രമേ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുള്ളൂ. ഏകദേശം 7.46 ശതമാനം പേർക്ക് മാത്രമേ ബിരുദമോ ഉയർന്ന ബിരുദമോ ഉള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഈ കണക്കുകൾ ഇപ്പോഴും മോശമാണ്. അതായത് പട്ടികജാതിക്കാർക്ക് 3.44 ശതമാനം, ഇബിസികൾക്ക് 4.95 ശതമാനം, ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ള എസ്.ടികൾക്ക് 3.87 ശതമാനം എന്നിങ്ങനെ. മിക്ക സർക്കാർ ജോലികൾക്കും കുറഞ്ഞത് മെട്രിക്കുലേഷൻ ആവശ്യമാണ്. ക്ലറിക്കൽ അല്ലെങ്കിൽ ടെക്നിക്കൽ ജോലികൾക്ക് ബിരുദമോ പ്രഫഷനൽ യോഗ്യതയോ ആവശ്യമാണ്. ഈ സാമൂഹിക സാഹചര്യത്തിൽ ഒരു കുടുംബത്തിന് ഒരു സർക്കാർ ​ജോലി എന്ന വാഗ്ദാനം ഒരിക്കലും നടപ്പാക്കാൻ സാധിക്കില്ല. വിദ്യാസമ്പന്നരായ ജനങ്ങൾക്ക് മാത്രം ഗുണം ചെയ്യുന്ന ഒരു പരിപാടിയായി ഇതങ്ങ് മാറും. കൂടുതൽ ജാതിഅസമത്വവും വർധിപ്പിക്കും.

മറ്റൊന്ന് ഈ വാഗ്ദാനം നടപ്പാക്കാനുള്ള സാമ്പത്തിക ശേഷിയും മൂലധനവും ബിഹാറിലെ സമ്പദ് വ്യവസ്ഥക്ക് ഇല്ല എന്നതാണ്. ഇന്ത്യയിലെ മൊത്തം ആദായനികുതി പിരിവിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബിഹാർ സംഭാവന ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിഹിതങ്ങളിലൊന്നാണിത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ്-നിക്ഷേപ അനുപാതങ്ങളിൽ ഒന്നാണിത്.
(കടപ്പാട്: ഇന്ത്യൻ എക്സ്​പ്രസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tejashwi YadavIndia NewsLatest NewsBihar Assembly Election 2025
News Summary - Tejashwi Yadav’s promise of one government job to every family is fiscally impossible
Next Story