Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിരാഗ് പസ്വാനെ വിവാഹം...

ചിരാഗ് പസ്വാനെ വിവാഹം കഴിപ്പിക്കുമെന്ന് തേജസ്വി യാദവ്; തനിക്കും ബാധകമാണെന്നറിയാമെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
Tejashwi Yadav, Rahul  Gandhi
cancel

പട്ന: പതിവ് രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറി, സ്വകാര്യ കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ബിഹാറിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ വാർത്താസമ്മേളനം. വിവാഹത്തെ കുറിച്ചായിരുന്നു സംസാരം. ലോക് ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കവെയാണ് തേജസ്വി യാദവ് രസകരമായ മറുപടിയുമായെത്തിയത്. 'ഇപ്പോഴത്തെ വിഷയം ചിരാഗ് പസ്വാൻ അല്ല. പൊതുജനങ്ങൾ അദ്ദേഹത്തെ കുറിച്ച് ചോദിക്കുന്നില്ല. എന്റെ മുതിർന്ന സഹോദരൻ എന്ന നിലയിൽ അദ്ദേഹത്തോടെ തീർച്ചയായും എ​ത്രയും പെട്ടെന്ന് വിവാഹം കഴിക്കാൻ ആവശ്യപ്പെടും'-എന്നാണ് തേജസ്വി പറഞ്ഞത്.

രാഹുൽ ഗാന്ധിയും തേജസ്വിക്കൊപ്പമുണ്ടായിരുന്നു. അത് എന്നെ കൂടി ബാധിക്കുന്നതാണെന്ന് നന്നായി അറിയാം എന്നായിരുന്നു ചെറുചിരിയോടെ രാഹുലിന്റെ മറുപടി.

പപ്പ ലാലു യാദവും കുറെ കാലമായി ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും തേജസ്വി സൂചിപ്പിച്ചു. അപ്പോൾ, അതെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് രാഹുലും മറുപടി നൽകി.

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഹാറിൽ ബുള്ളറ്റിലാണ് രാഹുലും തേജസ്വിയും ജാഥ നയിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയിൽ രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങൾക്കിടയിലേക്ക് നയിച്ചു.

കോൺഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും പതാകകളുമായി പ്രവർത്തകർ കാൽനടയായും, ബൈക്കിലുമായി നേതാക്ക​ളെ അകമ്പടി സേവിച്ചപ്പോൾ സുരക്ഷ ഉറപ്പാക്കാനായി ഉദ്യോഗസ്ഥർ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. റോഡിനിരുവശവും കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര പുരോഗമിച്ചത്. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ളയും, ബിഹാറിൽ വോട്ടർപട്ടിക പരിഷ്‍കരണത്തിന്റെ മറവിൽ നടക്കുന്ന അട്ടിമറിക്കുമെതിരെയാണ് രാഹുലി​ന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര പുരോഗമിക്കുന്നത്. 16 ദിവസം നീണ്ടുനിൽക്കുന്ന വോട്ടർ അധികാർ യാത്ര പട്നയിലാണ് സമാപിക്കുക.

ആഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, 29ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും അണിചേരുന്നുണ്ട്. ആഗസ്റ്റ് 30ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യാത്ര നയിക്കാനെത്തും. ഹേമന്ത് സോറന്‍ , രേവന്ത് റെഡി, സുഖ്വിന്ദര്‍ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകുന്നതോടെ ഇൻഡ്യ മുന്നണിയുടെ വലിയ പ്രചാരണ വേദിയായി വോട്ടർ അധികാർ യാത്രയെ മാറ്റുകയാണ് കോൺഗ്രസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiLatest NewsVote ChoriVoter Adhikar Yatra
News Summary - Tejashwi Yadav advises Chirag Paswan to marry, Rahul quips 'applies to me too'
Next Story