അധ്യാപക സംവരണം : സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സർവകലാശാലകളിലെ അധ്യാപക നിയമനത്തിൽ പട്ടികജാതി, വർഗ, പിന്നാക്ക വിഭാ ഗങ്ങെള സാരമായി ബാധിക്കുന്ന ഡിപ്പാർട്മെൻറ് തലത്തിൽ സംവരണം നൽകണമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ ഒാർഡിനൻസോ ബില്ലോ കൊണ്ടുവരുമെന്ന് കേന്ദ്ര മാനവ വിഭവശ േഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ. സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. ഇത് തള്ളുകയാണെങ്കിൽ ഒാർഡിനൻസോ ബില്ലോ കൊണ്ടുവരും. അതുവരെ സർവകലാശാലകളിൽ അധ്യാപക നിയമനം നടത്തില്ല.
സംവരണം പഴയ രീതിയിൽ പൂർണമായും ഉറപ്പാക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. സർവകലാശാലകളിലെ ഒഴിവുകൾ മൊത്തത്തിൽ കണക്കാക്കി സംവരണം നൽകുന്നതിന് പകരം ഡിപ്പാർട്മെൻറ് അടിസ്ഥാനമാക്കി സംവരണം നൽകുന്നതാണ് പുതിയ സംവിധാനം.
ഇത്തരത്തിൽ നിയമനം നടക്കുന്നതോടെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന 90 ശതമാനം തസ്തികകളും നഷ്ടമാകും. ബനാറസ് ഹിന്ദു സർവകലാശാലയുടെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഡിപ്പാർട്മെൻറ് തലത്തിൽ വേണം സംവരണാനുപാതം തീരുമാനിക്കാനെന്ന് അലഹബാദ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജിസി) പുതിയ ഫോർമുല കൊണ്ടുവരുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പുതിയ ഫോർമുലക്ക് അനുകൂല വിധിയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.