Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാഹീൻ ബാഗ്...

ശാഹീൻ ബാഗ് സന്ദർശിച്ച അധ്യാപികക്ക് ഭീഷണി

text_fields
bookmark_border
suspension.jpg
cancel

സഹാറൻപൂർ: പൗരത്വ വിരുദ്ധ സമരം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗ് സന്ദർശിച്ചശേഷം ത െൻറ ജീവനുനേർക്ക് ഭീഷണിയെന്ന് യു.പിയിലെ സഹാറൻപൂരിൽനിന്നുള അധ്യാപിക. ഇരുനൂറോ ളം വരുന്ന തദ്ദേശവാസികൾ തിങ്കളാഴ്ച താൻ പഠിപ്പിക്കുന്ന സ്കൂളിലെത്തി പ്രതിഷേധമു യർത്തിയതായി 40കാരിയായ നഹിദ് സൈദി പറഞ്ഞു. ആശ മോഡേൺ സ്കൂളിലെ ഇംഗ്ലീഷ്-സോഷ്യൽ സയൻസ് അധ്യാപികയാണിവർ.

ജനുവരി 19ന് നഹിദ് ശാഹീൻ ബാഗ് സന്ദർശിച്ചിരുന്നു. തുടർന്ന്, ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകർ തനിക്കെതിരെ മുദ്രാവാക്യം വിളിെച്ചന്നും സമൂഹമാധ്യമത്തിൽ മോശം പരാമർശങ്ങളടങ്ങിയ വിഡിയോ പോസ്റ്റ് ചെയ്തെന്നും അവർ പറഞ്ഞു. ഇവരുടെ സമ്മർദത്തിന് വഴങ്ങി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുെന്നങ്കിലും പൊലീസ് ഇടപെട്ടതോടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നുവത്രെ.

എന്നാൽ, ഇതെക്കുറിച്ച് പ്രതികരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നാണ് സഹാറൻപുർ പൊലീസ് സൂപ്രണ്ട് വിനീത് ഭട്നാഗർ പറയുന്നത്. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത താൻ തനിച്ചാണ് കഴിയുന്നത്. ജീവന് ഭീഷണിയുണ്ടെന്നും ഭയത്തോടെയാണ് കഴിയുന്നതെന്നും ഇക്കാര്യം കാണിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionmalayalam newsindia newsshaheenbagh
News Summary - teacher visited shaheenbagh; suspended -india news
Next Story