Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാലുവിന്‍റെ 165 കോടിയുടെ സ്വത്ത് ആദായ നികുതിവകുപ്പ് പിടിച്ചെടുത്തു
text_fieldsbookmark_border
ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലും ഡൽഹിയിലുമുള്ള സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
ബിഹാറിലുള്ള ഭൂമിയും ലാലുവിന്‍റെ മകനും പിൻഗാമിയുമായ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വീടും മകൾ മിർസയുടെ ഫാം ഹൗസും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പറ്റ്നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങൾ, ഷോപ്പിങ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന 3.5 ഏക്കർ ഭൂമി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, റെയിൽവേ ഹോട്ടല്‍ ടെന്‍ഡര്‍ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ്, മകൻ തേജസ്വി യാദവ് എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള സമയം സി.ബി.ഐ നീട്ടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
