Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതത്കാൽ കള്ളന്മാർ...

തത്കാൽ കള്ളന്മാർ പിടിയിൽ; ഇനി ടിക്കറ്റ് പെട്ടെന്ന് തീരില്ല

text_fields
bookmark_border
തത്കാൽ കള്ളന്മാർ പിടിയിൽ; ഇനി ടിക്കറ്റ് പെട്ടെന്ന് തീരില്ല
cancel

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ബുക്കിങ് അപ്രാപ്യമാക്കി, അനധികൃത സോഫ്റ്റ്വെയറുക ൾ ഉപയോഗിച്ച് വൻതോതിൽ തത്കാൽ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്ത് കോടികൾ കൊയ് യുന്ന വൻ സംഘത്തെ പിടികൂടിയതായി െറയിൽവേ. തത്കാൽ സീറ്റുകൾ ഏറെയുണ്ടെങ്കിലും സാധാര ണ ഉപയോക്താക്കൾ ബുക്കിങ്ങിന് ശ്രമിക്കുേമ്പാഴേക്കും എല്ലാം തീരുന്ന സ്ഥിതിവിശേഷം ഇനിയുണ്ടാവില്ലെന്നും മൊത്തമായി ബുക്ക് ചെയ്യുന്ന 60 ഏജൻറുമാരാണ് പിടിയിലായതെന്നും െറയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു. തത്കാൽ ടിക്കറ്റ് ലഭ്യത ഒന്നോ രണ്ടോ മിനിറ്റ് മാത്രം കാണിക്കുന്നത് ഇനി മണിക്കൂറുകൾ കാണാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ ഐ.ആർ.സി.ടി.സി ലഭ്യമാക്കാറുള്ള ലോഗിൻ കാപ്ച, ബുക്കിങ് കാപ്ച, ഒ.ടി.പി എന്നിവയെ മറികടന്ന്, സാധാരണ വേണ്ടി വരുന്നിനേക്കാൾ വളരെ കുറച്ച് സമയം മാത്രം എടുത്ത് ബുക്കിങ് സാധ്യമാക്കുന്ന എ.എൻ.എം.എസ്, മാക്, ജാഗ്വാർ തുടങ്ങിയ അനധികൃത സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സാധാരണഗതിയിൽ ഉപയോക്താവിന് 2.55 മിനിറ്റ് വേണ്ടിവരുന്ന ബുക്കിങ്, കള്ള സോഫ്റ്റ്വെയർ വഴി 1.48 മിനിറ്റിനുള്ളിൽ നടത്താൻ കഴിയും. രണ്ടു മാസമായി ഏജൻറുമാർക്ക് തത്കാൽ ബുക്കിങ് െറയിൽവേ അനുവദിച്ചിരുന്നില്ല. ഈ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഒട്ടേറെ ഏജൻറുമാർ അനധികൃത ബുക്കിങ് സാധ്യമാക്കിയിരുന്നത്. വർഷം 50 മുതൽ 100 കോടി രൂപയുടെ വരെ അനധികൃത വ്യാപാരമാണ് ഇതുവഴി തടഞ്ഞതെന്നും ആർ.പി.എഫ് മേധാവി പറഞ്ഞു.

‘‘ഇനിയൊരു ടിക്കറ്റുപോലും അനധികൃത സോഫ്റ്റ്വെയർ വഴി ബുക്ക് ചെയ്യാൻ കഴിയാത്തവിധം നടപടിയെടുത്തു കഴിഞ്ഞു. എത്ര പരിശ്രമിച്ചാലും തത്കാൽ കിട്ടുന്നില്ല എന്ന പരാതി ഭൂരിഭാഗവും പരിഹരിക്കാനായി’’ -അദ്ദേഹം കൂട്ടിച്ചേർത്തു. നടപടിക്കുമുമ്പ് രണ്ടു മിനിറ്റ് മാത്രം ടിക്കറ്റ് ലഭ്യത കാണിച്ചിരുന്ന ട്രെയിനുകളിൽ ഇപ്പോൾ അരമണിക്കൂർ മുതൽ 10 മണിക്കൂർ വരെ കാണിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsticket bookingTatkal
News Summary - Tatkal ticket booking issue-India news
Next Story