തമിഴ്നാട്ടിൽ വ്യാപക പ്രക്ഷോഭം
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിവിധ രാഷ്ട്രീയ-മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ പരിപാടികൾ വ്യാപകം. എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ, മഹിള- കർഷക സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ചെന്നൈ സെൻട്രൽ എം.ജി.ആർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡുകളും പൊലീസ് വലയവും മറികടന്ന് റെയിൽവേ സ്റ്റേഷനകത്തേക്ക് ഇരച്ചുകയാറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ഉന്തുംതള്ളും സംഘർഷത്തിനിടയാക്കി. കുത്തിയിരിപ്പ് സമരം നടത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഗിണ്ടിയിൽ സി.പി.െഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് മുതിർന്ന നേതാവ് ആർ. നല്ലകണ്ണു ഉദ്ഘാടനം ചെയ്തു. ചെന്നൈ കലക്ടറേറ്റ് പരിസരത്ത് വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ കൂട്ടധർണയിൽ ആയിരങ്ങൾ പെങ്കടുത്തു. വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ടി. തിരുമാവളവൻ എം.പി പ്രസംഗിച്ചു. മധുര ഗാന്ധി മ്യൂസിയത്തിന് മുന്നിൽ കറുത്ത തുണികൊണ്ട് കണ്ണുമൂടികെട്ടി എസ്.എഫ്.െഎ പ്രവർത്തകർ ധർണ നടത്തി. കാട്ടുമാന്നാർകോവിലിൽ പ്രതിഷേധക്കാർ നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലം കത്തിച്ചു.
ശിവഗംഗ, മയിലാടുതുറൈ, കൊടൈക്കനാൽ, തിരുവാരൂർ, പുതുക്കോട്ട, തേനി, തിരുപ്പത്തൂർ, കുംഭകോണം, തിരുപ്പൂർ, മധുര, നാഗപട്ടണം, അറകോണം തുടങ്ങി നിരവധിയിടങ്ങളിലും പ്രക്ഷോഭ പരിപാടികൾ അരങ്ങേറി.
വെള്ളിയാഴ്ച രാത്രി വിവിധ മുസ്ലിംസംഘടനകളുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ ആത്തുപ്പാലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആയിരങ്ങളാണ് പെങ്കടുത്തത്. സ്ഥലത്ത് എത്തിയ ശബരിമല തീർഥാടകസംഘത്തിന് പ്രതിഷേധക്കാർക്കിടയിലൂടെ വഴിതീർത്ത് പോകാൻ അനുവദിച്ച പ്രവർത്തകരുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവൻ നഷ്ടപ്പെട്ടാലും പുതുച്ചേരിയിൽ പൗരത്വ ഭേദഗതിനിയമം നടപ്പാക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യ സംരക്ഷണത്തിന് ഡി.എം.കെ-കോൺഗ്രസ് മുന്നണി തുടർന്ന് നിലക്കൊള്ളുമെന്നും മുഖ്യമന്ത്രി വി. നാരായണസാമി പ്രസ്താവിച്ചു. പുതുച്ചേരി കോട്ടൺമിൽ പരിസരത്ത് ജമാഅത്തുൽ ഉലമ സംഘത്തിെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.