തമിഴ്നാട്ടിൽ സ്വകാര്യ മെഡിക്കൽ കോളജുകളിൽ കൂട്ട കോപ്പിയടി
text_fieldsചെന്നൈ: നീറ്റ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ് ഒച്ചപ്പാടായിരിക്കെ സ്വകാര്യ മെഡിക് കൽ കോളജുകളിൽ കൂട്ട കോപ്പിയടി കണ്ടെത്തിയതും വിവാദമായി. ഇതേത്തുടർന്ന് രണ്ട് സ്വാ ശ്രയ മെഡിക്കൽ കോളജുകൾക്ക് സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതിന് വിലക്കേർപ്പെട ുത്തി. 41 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കി. പരീക്ഷഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് കൂട്ടകോപ്പിയടി പുറത്തായത്.
ചെന്നൈ മാത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലും മേൽമരുവത്തൂർ ആദിപരാശക്തി മെഡിക്കൽ കോളജിലുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ആഗസ്റ്റിൽ പരീക്ഷ എഴുതിയ മാത കോളജിലെ രണ്ട്, മൂന്ന്, അവസാന വർഷ വിദ്യാർഥികളുടെ ഉത്തര കടലാസുകളാണ് റദ്ദാക്കിയത്്.
പരീക്ഷഹാളിൽ നോട്ട്-ടെക്സ്റ്റ് ബുക്കുകളും ഉത്തരക്കടലാസുകളും പരസ്പരം കൈമാറിയാണ് വിദ്യാർഥികൾ ഉത്തരമെഴുതിയത്. ചില വിദ്യാർഥികൾ പരീക്ഷഹാളിൽനിന്ന് പുറത്തുപോയി അര മണിക്കൂറിനുശേഷം തിരിച്ചെത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
ആദിപരാശക്തി കോളജിലാവെട്ട സൂപ്പർൈവസർമാരായ അധ്യാപകർ ശരിയായ ഉത്തരമെഴുതുന്നതിന് വിദ്യാർഥികളെ സഹായിക്കുകയായിരുന്നു. മാത കോളജിൽ മൂന്നു വർഷക്കാലത്തേക്കും ആദിപരാശക്തി കോളജിൽ രണ്ടു വർഷത്തേക്കും പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കില്ല. ഇവിടങ്ങളിലെ വിദ്യാർഥികൾ മറ്റു കോളജുകളിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. മാത കോളജിൽ കൂട്ട കോപ്പിയടി നടത്തിയ 41 വിദ്യാർഥികൾ 2020 ഫെബ്രുവരിയിൽ വീണ്ടും പരീക്ഷ എഴുതണം. തമിഴ്നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് അജ്ഞാത സന്ദേശം ലഭ്യമായതിനെ തുടർന്നാണ് പരീക്ഷ അച്ചടക്ക സമിതി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.