തമിഴ്നാട്ടിൽ ആവർത്തിക്കുമോ വൻ വിജയങ്ങളുടെ ചരിത്രം?
text_fieldsചെന്നൈ: ദീർഘകാലം തമിഴ്നാട് അടക്കിഭരിച്ച രണ്ട് രാഷ്ട്രീയ നേതാക്കൾ -ജെ. ജയലളിതയും എം. കരുണാനിധിയും. തമിഴ്നാ ടിൻെറ രാഷ്്ട്രീയ ഭാവി രചിച്ചിരുന്ന ഈ രണ്ടുപേരും അരങ്ങൊഴിഞ്ഞ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ലോക് സഭാ തെരെഞ്ഞടുപ്പിൻെറ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് തമിഴ്നാട് വിധി എഴുതുന്നത്. 39 ലോക് സഭാ സീറ്റുകളി ൽ വെല്ലൂർ ഒഴികെ 38ലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. വൻ തുക റെയ്ഡിൽ പിടിച്ചതോടെ വെല്ലൂരിലെ തെരഞ്ഞടുപ്പ ് റദ്ദാക്കുകയായിരുന്നു.
പ്രാദേശിക പാർട്ടിയായ അണ്ണാ ഡി.എം.െകയും ഡി.എം.െകയും തമ്മിലാണ് സംസ്ഥാനത്തെ പ്രധാന പോര്. ഇരു പാർട്ടികളും 20 സീറ്റുകളിൽ വീതമാണ് മത്സരിക്കുന്നത്. ജയലളിതയുടെ മരണത്തോടെ അധികാരത്തർക്കെത്ത തുടർന്ന് പിളർന്ന അണ്ണാ ഡി.എം.കെക്കെതിരെ വിമതനായ ടി.ടി.വി ദിനകരൻ രൂപീകരിച്ച അമ്മ മക്കൾ മുനീത്ര കഴകം(എ.എം.എം.കെ) മത്സരരംഗത്തിറങ്ങുന്നു. 37 സീറ്റുകളിലാണ് എ.എം.എം.കെ മത്സരിക്കുന്നത്. അതേസമയം, ബി.ജെ.പിയുടെ അനുഗ്രഹാശിസുകളോടെയാണ് എ.ഐ.എ.ഡി.എം.കെ മത്സരത്തിനിറങ്ങുന്നത്.
രാഷ്ട്രീയ ചാണക്യൻ എം. കരുണാനിധിയുടെ മകൻ എം.കെ സ്റ്റാലിനാണ് ഡി.എം.കെെയ നയിക്കുന്നത്. ഡി.എം.കെക്ക് കോൺഗ്രസ് പിന്തുണയുമുണ്ട്. കോൺഗ്രസ് ഒമ്പതു സീറ്റുകളിലും ബി.ജെ.പി അഞ്ചു സീറ്റുകളിലും ജനവിധി തേടുന്നു. തമിഴ്നാട്ടിൽ യു.പി.എ സഖ്യത്തിൽ സി.പി.ഐയും സി.പി.എമ്മും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും കക്ഷികളാണ്. അതേസമയം, പട്ടാളി മക്കൾ കക്ഷിയും ദേശീയ മുർപൊക്കു ദ്രാവിഡ കഴകവും എൻ.ഡി.എ സഖ്യ കക്ഷികളാണ്. തമിഴ്നാട്ടിൽ മത്സര രംഗത്തുള്ള മറ്റൊരു പ്രമുഖ കക്ഷി കമൽ ഹാസൻെറ മക്കൾ നീതി മയ്യമാണ്. കമൽ ഹാസൻെറ പാർട്ടി 37 സീറ്റുകളിലാണ് മത്സരിക്കുന്നത്.
കൃഷിനാശവും ജലക്ഷാമവുമാണ് തമിഴ്നാട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. േവദാന്തയുടെ കോപ്പൻ പ്ലാൻറ് അടച്ചു പൂട്ടൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ വെടിെവപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവവും തമിഴ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു. അതിനപ്പുറം തമിഴ് രാഷ്ട്രീയം പണത്തിനും വാഗ്ദാനങ്ങൾക്കും പിറകെയാണ് സഞ്ചരിക്കുന്നത്. കൂടുതൽ പണമൊഴുക്കുന്നവർക്ക് പിടിച്ചു കയറാം എന്ന സ്ഥിതി.
പ്രാദേശിക നേതാക്കളായ ഡി.എം.കെയുടെ എം.കെ സ്റ്റാലിൻ, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവം എന്നിവർക്ക് നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ഡി.എം.കെ-കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് സഖ്യം വിജയം നേടുെമന്നാണ് ഭൂരിപക്ഷ സർവേകളും നൽകുന്ന ഫലം. വിജയം വൻ ഭൂരിപക്ഷത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു. 1971 മുതൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗത്തിലും വിജയിക്കുന്ന പാർട്ടിയോ സഖ്യമോ വൻ ഭൂരിപക്ഷം നേടിയിരുന്നു. എട്ടു തവണ നടന്ന മത്സരങ്ങളിൽ 92 ശതമാനം സീറ്റകളും നേടിയായിരുന്നു പാർട്ടികളുടെ വിജയം. അതുതന്നെ ഇത്തവണയും ഇത് ആവർത്തിക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.