Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടി; തമിഴ്നാട് ഗവർണർ പുരോഹിത് മാപ്പുപറഞ്ഞു

text_fields
bookmark_border
മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടി; തമിഴ്നാട് ഗവർണർ പുരോഹിത് മാപ്പുപറഞ്ഞു
cancel

ചെന്നൈ: വാർത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയത് വൻ വിവാദമായതോടെ തമിഴ്നാട് ഗവർണർ ഡോ. ബൻവാരിലാൽ പുരോഹിത് മാപ്പുപറഞ്ഞു. താങ്കളുടെ  ചോദ്യം വളരെ നന്നായെന്ന് കരുതി  അഭിനന്ദിക്കുകയായിരുന്നുവെന്നും 78 വയസ്സുള്ള താൻ കൊച്ചുമകളെപ്പോലെ കരുതിയാണ് കവിളിൽ തലോടിയതെന്നും പത്രകുറിപ്പിൽ ഗവർണർ വിശദീകരിച്ചു. താനും 40 വർഷത്തോളം മാധ്യമപ്രവർത്തകനായിരുന്നെന്നു പുരോഹിത് വ്യക്തമാക്കി.   

ചോദ്യത്തെ അഭിനന്ദിക്കാനാണ് കവിളിൽ തലോടിയതെന്ന വാദം ബോധ്യപ്പെട്ടിട്ടിെല്ലങ്കിലും മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് പരാതി ഉന്നയിച്ച ‘ദ വീക്ക്’ വാരികയുടെ പ്രതിനിധി ലക്ഷ്മി സുബ്രഹ്മണ്യം പ്രതികരിച്ചു. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സർവകലാശാല ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസർക്ക് ഗവർണറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് വിവാദ പെരുമാറ്റം ഉണ്ടായത്. ഗവർണർ വാർത്തസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുേമ്പാൾ ലക്ഷ്മി സുബ്രഹ്മണ്യം ഒരു ചോദ്യം ഉന്നയിച്ചു.  

ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് മുമ്പ് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന ഗവർണർ ഇതിനും ഉത്തരം പറയാതെ മാധ്യമപ്രവർത്തകയുടെ കവിളിൽ തട്ടുകയായിരുന്നു. ഇതിനെതിരെ ലക്ഷ്മി ട്വിറ്ററിൽ രൂക്ഷമായി പ്രതികരിച്ചു. ‘വാർത്ത സമ്മേളനം അവസാനിക്കുേമ്പാൾ താൻ ഗവർണറോട് ചോദ്യമുന്നയിച്ചു. എന്നാൽ, തെൻറ അനുവാദമില്ലാതെ, അധികാരഭാവത്തോടെ ചോദ്യത്തിനുത്തരെമന്ന നിലയിൽ കവിളിൽ തലോടുകയാണ് അദ്ദേഹം ചെയ്തത്. ഇത് നല്ല പെരുമാറ്റമല്ല. 

തെൻറ അനുവാദമില്ലാതെ ഒരു അപരിചിതൻ സ്പർശിച്ചത് അസ്വസ്ഥതയുളവാക്കി. മുഖം പലതവണ കഴുകി. എന്നിട്ടും ആ അസ്വസ്ഥതയിൽനിന്ന് മോചനം ലഭിക്കുന്നില്ല. ചിലപ്പോൾ നിങ്ങൾക്കത് അഭിനന്ദനത്തിെൻറയോ മുത്തച്ഛേൻറതെന്ന പോലെ സ്നേഹപ്രകടത്തിേൻറതോ ആയിരിക്കാം.  എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ പ്രവൃത്തി തെറ്റാണ്’ - ലക്ഷ്മി ട്വീറ്റ് ചെയ്തു. ഗവർണറുമായി ശക്തമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന പ്രതിപക്ഷമായ ഡി.എം.കെ വിഷയം ഏറ്റെടുത്തതോടെ പ്രശ്നത്തിന് രാഷ്്ട്രീയ മാനവും കൈവന്നു. 

സർവകലാശാല ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത അസി. പ്രഫസർ  നിർമല േദവിയുടെ ഫോൺ സന്ദേശമാണ് ഗവർണറെ പ്രതിക്കൂട്ടിലാക്കിയത്.  തമിഴ്നാട് ഗവർണർ ഡോ. ബൻവാരിലാൽ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാക്കറ്റിനെക്കുറിച്ച് ഗവർണർക്ക് അറിയാമെന്നുമായിരുന്നു അറസ്റ്റിലായ പ്രഫസറുടെ ഫോൺ സന്ദേശം. തുടർന്ന് ഗവർണർ ചൊവ്വാഴ്ച വൈകീട്ട്  രാജ്ഭവനിൽ അടിയന്തര വാർത്തസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu GovernorBanwarilal PurohitAruppukkottaiPats Woman Journalist
News Summary - Tamil Nadu Governor Pats Woman Journalist On Cheek Without Consent - India News
Next Story