Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തടവുകാർക്കുപോലും ജയിലിൽ ചിക്കൻ ബിരിയാണി കിട്ടാറുണ്ട്'; സ്കൂൾ കുട്ടികളുടെ ഭക്ഷണ പദ്ധതി വിപുലീകരിക്കാൻ തമിഴ്നാട് സർക്കാർ

text_fields
bookmark_border
തടവുകാർക്കുപോലും ജയിലിൽ ചിക്കൻ ബിരിയാണി കിട്ടാറുണ്ട്; സ്കൂൾ കുട്ടികളുടെ ഭക്ഷണ പദ്ധതി വിപുലീകരിക്കാൻ തമിഴ്നാട് സർക്കാർ
cancel

ചെന്നൈ: സ്കൂൾ വിദ്യാർഥികൾക്കായി തമിഴ്‌നാട് സർക്കാർ നടപ്പിലാക്കി വരുന്ന 'പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി'യിൽ പുതിയ മാറ്റങ്ങളും വിഭവങ്ങളും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ പദ്ധതി ആറുമുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പുതിയ മെനു ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ ഭക്ഷണത്തിൽ ചിക്കൻ ബിരിയാണി പോലുള്ള നോൺ-വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണനയിലുണ്ടെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ സൂചിപ്പിച്ചു.

സെപ്റ്റംബർ 22 ചൊവ്വാഴ്ചയാണ് പദ്ധതിയുടെ പുതിയ വിപുലീകരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്കൂൾ കുട്ടികൾക്ക് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ഭക്ഷണത്തിൽ വൈവിധ്യവും രുചിയും കൊണ്ടുവരാൻ മുഖ്യമന്ത്രി ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി.

' ജയിലിലെ തടവുകാരനുപോലും ഇപ്പോൾ ചിക്കൻ ബിരിയാണി കഴിക്കാൻ ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ സ്കൂളുകളിലെ കുട്ടികൾക്ക് എന്തുകൊണ്ട്ബി രിയാണി കഴിച്ചുകൂടാ?' എന്ന് മന്ത്രി ചോദിച്ചു. എങ്കിലും, ഈ പദ്ധതി പെട്ടെന്ന് നടപ്പിലാക്കാൻ കഴിയില്ലെന്നും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ഒരു പൈലറ്റ് പ്രോജക്റ്റും കർശനമായ പരിശോധനകളും ഇതിനായി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഉപ്പുമാവ്, കിച്ചടി, പൊങ്കൽ എന്നിവക്കൊപ്പം ആഴ്ചയിൽ രണ്ടുതവണ മില്ലറ്റ് (ചെറുധാന്യങ്ങൾ) അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് പ്രഭാതഭക്ഷണ പദ്ധതിയിലൂടെ നൽകി വരുന്നത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ട വിപുലീകരണത്തിലൂടെ അധികമായി 15.30 ലക്ഷത്തോളം വിദ്യാർഥികൾക്കുകൂടി പ്രയോജനം ലഭിക്കും. ഇതിനായി ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 217.63 കോടി രൂപയുടെ അധിക ഫണ്ടും സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ ആകെ തുക 724 കോടി രൂപയായി ഉയർന്നു.

മഹാരാഷ്ട്രയിലെയും തിരുപ്പൂരിലെയും ചില ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതൊഴിച്ചാൽ തമിഴ്‌നാട്ടിലെ മറ്റ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി പദ്ധതി വിപുലമായി നടപ്പിലാക്കാനാണ് തീരുമാനം. അതാത് സ്കൂളുകളിലെ കുടുംബശ്രീ/സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി ഭക്ഷണം തയാറാക്കി വിളമ്പുന്നത്. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, സ്കൂളിലെ ഹാജർ നില എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സർക്കാർ വിപുലീകരിക്കുന്നത്. സെപ്റ്റംബർ 22-ന് തിരുവൻപിയൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിൽ വെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu government to expand school children's meal scheme
Next Story