
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; മരണം 19ആയി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്.
പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നുലക്ഷം രൂപയും പരിക്കേറ്റവർക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.
ഏഴായിരംപന്നൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ അച്ചൻകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മാരിയമ്മാൾ പടക്കനിർമാണ ശാലയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടർസ്ഫോടനങ്ങൾ കുറെ സമയത്തേക്ക് തുടർന്നതിനാൽ ഫയർഫോഴ്സിനും പൊലീസിന് ആദ്യം സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സാത്തൂർ, ശിവകാശി, വെമ്പകോൈട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കനിർമാണം നടത്തുന്ന നാലു കെട്ടിടങ്ങളോളം തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
