മനുഷ്യാവകാശ പ്രവർത്തകന് ബി.ജെ.പി ഒാഫിസിൽ മർദനം, ചെരുപ്പുമാല VIDEO
text_fieldsചെന്നൈ: തമിഴ്നാട്ടിലെ സാമുഹിക-മനുഷ്യാവകാശ പ്രവർത്തകനായ പിയൂഷ് മാനുഷിനെ ബി.ജ െ.പി ഒാഫിസിലേക്ക് വിളിച്ചുവരുത്തി മർദനം. കേന്ദ്ര സർക്കാറിെൻറ നിലപാടുകളെ സമൂഹ മാധ്യമത്തിലൂടെ തുറന്നെഴുതുകയും ആശയസംവാദത്തിന് തയാറാണെന്നും വ്യക്തമാക്കിയതി ന് പിന്നാലെയാണ് സംഭവം.
ആർ.ബി.െഎ, കശ്മീർ, രാജ്യത്തിെൻറ സാമ്പത്തികാവസ്ഥ തുടങ് ങിയ വിഷയങ്ങളിൽ പിയൂഷ് മാനുഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജനങ്ങൾക്ക് സത്യാവസ്ഥ ബോധ്യപ്പെടേണ്ടതുണ്ടെന്നും ബി.ജെ.പി വക്താക്കളുമായി ആശയസംവാദത്തിന് തയാറാണെന്നും വ്യക്തമാക്കുകയുമുണ്ടായി. തുടർന്ന് സേലം ബി.ജെ.പി ജനറൽ സെക്രട്ടറി ഗോപിനാഥ് പാർട്ടി ഒാഫിസിലേക്ക് ക്ഷണിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സമയം നിശ്ചയിച്ചിരുന്നത്. ‘ഫേസ്ബുക്ക് പേജ് ലൈവ്’ ചെയ്താണ് പിയൂഷ് ബി.ജെ.പി ഒാഫിസിലെത്തിയത്.
സംവാദം തുടങ്ങുന്നതിന് മുമ്പ് തനിക്ക് ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്തുനിന്ന് വധഭീഷണിയുള്ളതായി പിയൂഷ് അറിയിച്ചു. വിഷയങ്ങളിലേക്ക് കടന്നതോടെ ബി.ജെ.പി പ്രവർത്തകർ പിയൂഷിനെ വളഞ്ഞ് കൈയേറ്റം ചെയ്തു. ചെരുപ്പുമാലയും അണിയിച്ചു. തുടർന്ന് ക്രൂരമായി മർദിച്ചു. പിയൂഷിനെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗവും അസ്തമപട്ടി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.