Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-ചൈന സൈനിക ചർച്ച...

ഇന്ത്യ-ചൈന സൈനിക ചർച്ച ശനിയാഴ്ച

text_fields
bookmark_border
ഇന്ത്യ-ചൈന സൈനിക ചർച്ച ശനിയാഴ്ച
cancel

ന്യൂഡൽഹി/ബെയ്ജിങ്: ഇന്ത്യ- ചൈന ഉന്നത തല ൈസനിക ചർച്ച ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് അതിർത്തിയിെല മീറ്റിങ് കേന്ദ്രങ്ങളിലൊന്നായ മാൾഡോയിലാണ് കൂടിക്കാഴ്ച . കൂടിക്കാഴ്ച വഴി ഉടൻ കാര്യമായ ഫലം പ്രതീക്ഷിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കാനുള്ള വഴിയായാണ് കാണുന്നതെന്നും ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ൈചനീസ് വക്താവ് പറഞ്ഞു. അതിനിടെ, ഇന്ത്യൻ അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ചൈന പുതിയ കമാൻഡറെ നിയോഗിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമിയുെട വെസ്റ്റേൺ തിയറ്റർ കമാൻഡിെൻറ മേധാവിയായാണ് ലെഫ്റ്റനൻറ് ജനറൽ സു ക്വിലിങ്ങിനെ നിയോഗിച്ചത്. 

നിലവിൽ അതിർത്തിയിലെ സ്ഥിതിഗതികൾ സുസ്ഥിരവും നിയന്ത്രണ വിധേയവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ൈസനിക- നയതന്ത്ര തലത്തിൽ നിരന്തരം ചർച്ചകൾ നടക്കുന്നുണ്ട്. ശനിയാഴ്ചത്തെ ചർച്ചയിൽ ലേ കേന്ദ്രമായുള്ള 14 കോർപ്സിെൻറ കമാൻഡിങ് ജനറൽ ഓഫിസർ ആയ ലെഫ്. ജനറൽ ഹരീന്ദർ സിങ്  ഇന്ത്യയെയും തിബറ്റ് മിലിറ്ററി ഡിസ്ട്രിക്ട് ഗവർണർ ചൈനയെയും പ്രതിനിധീകരിക്കും.

പാേങാങ്, ഗാൽവൻ വാലി, െഡംചുക്ക് എന്നിവിടങ്ങളിെല പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ വ്യക്തതയുള്ള നിർദേശങ്ങൾ സമർപ്പിക്കുെമന്നും പ്രതീക്ഷിക്കുന്നുണ്ട്. അതിർത്തിയിൽ തൽസ്ഥിതി തുടരുകയെന്ന നിർദേശം മുന്നോട്ടുവെക്കുമെന്നാണ് സൂചന. 2018 ഏപ്രിലിൽ വൂഹാനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷീ ജിങ്പിങും നടത്തിയ പ്രഥമ അനൗപചാരിക ഉച്ചകോടിയിൽ രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

മേയ് അഞ്ചിന് കിഴക്കൻ ലഡാക്കിൽ അതിർത്തി സംബന്ധിച്ച് സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് ഇരുസൈന്യങ്ങളും ഇതുവരെ 12 പ്രാവശ്യം ചർച്ചകൾ നടത്തിയിരുന്നു.   മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ മൂന്ന് റൗണ്ട് ചർച്ചകളും നടന്നു. ഈ ചർച്ചകളിലൊന്നും പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ലെഫ്. ജനറൽമാർ കൂടിക്കാഴ്ച നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsIndia NewsLACarmy commanders
News Summary - talk between Indian and Chinese army commanders on saturday- world
Next Story