താജ്മഹൽ സംരക്ഷണം: ദൃശ്യങ്ങളടങ്ങിയ രേഖ കൈമാറണമെന്ന് കോടതി
text_fieldsന്യൂഡൽഹി: താജ്മഹലിെൻറ സംരക്ഷണത്തിനായി യു.പി സർക്കാർ നാലാഴ്ചക്കകം ദൃശ്യങ്ങളോടുകൂടിയ രേഖ കൈമാറണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. താജിനോട് ചേർന്ന മേഖലയിൽ എന്തുകൊണ്ടാണ് പൊടുന്നനെ തുകൽ വ്യവസായങ്ങളും ഹോട്ടലുകളും ഉയരുന്നതെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ സംസ്ഥാനം വിശദീകരണം നൽകണം. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കോടതിയെ അറിയിക്കാമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത സമർപ്പിച്ച ഹരജിയെ തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.