Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2019 6:58 PM GMT Updated On
date_range 22 Sep 2019 6:58 PM GMTതഹിൽരമണിക്കെതിരെ കൊളീജിയം റിപ്പോർട്ട്; കോടതിയിൽ ചെലവഴിച്ചിരുന്നത് കുറച്ച് സമയം മാത്രമെന്ന്
text_fieldsbookmark_border
ചെന്നൈ: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണിയെ സ്ഥലംമാറ്റിയത് ജ ോലിയിലെ അനാസ്ഥമൂലമെന്ന് കൊളീജിയം റിപ്പോർട്ടിൽ സൂചന. മേഘാലയ ഹൈകോടതിയിലേ ക്കുള്ള സ്ഥലംമാറ്റത്തെ തുടർന്ന് തഹിൽരമണി ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവെച്ചിര ുന്നു. കോടതിയിൽ കേസുകൾ പരിഗണിക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് തഹിൽരമണി ചെലവഴിച്ചിരുന്നതെന്നും കേസുകൾ പഠിക്കാൻ സമയം കണ്ടെത്തുന്നില്ലെന്നും ഉച്ചക്കുശേഷമുള്ള സിറ്റിങ് പലപ്പോഴും റദ്ദാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഹൈകോടതിയിലെ ഒരു ബെഞ്ച് ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും കൊളീജിയം വിലയിരുത്തി. മുൻ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി വിഗ്രഹമോഷണക്കേസുകൾ പരിഗണിക്കാൻ രൂപവത്കരിച്ച ബെഞ്ച് പിരിച്ചുവിട്ട നടപടിയാണ് ഗുരുതര കൃത്യവിലോപമായി റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈയിൽ തഹിൽരമണി അപ്പാർട്ട്മെൻറുകൾ വാങ്ങിയെങ്കിലും ആസ്തി വെളിപ്പെടുത്തിയിരുന്നില്ല.
തമിഴ്നാട്ടിലെ ഭരണകക്ഷിയിൽപെട്ട നേതാവുമായി തഹിൽരമണിക്ക് അടുപ്പമുണ്ടായിരുന്നതായും കൊളീജിയം കണ്ടെത്തിയിരുന്നതായി പറയുന്നു. സ്ഥലംമാറ്റ നടപടി പുനഃപരിശോധിക്കണമെന്ന അപേക്ഷ കൊളീജിയം തള്ളിയതിനെ തുടർന്നാണ് രാഷ്ട്രപതിക്ക് അവർ രാജിക്കത്ത് അയച്ചത്. എന്നാൽ, സ്ഥലംമാറ്റത്തിെൻറ കാരണം ഇതേവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, തഹിൽരമണിക്കെതിരായ നീക്കം ആസൂത്രിതവും പകപോക്കലിെൻറ ഭാഗമാണെന്നും തമിഴ്നാട്ടിലെ ഒരു വിഭാഗം അഭിഭാഷക സംഘടനകൾക്ക് അഭിപ്രായമുണ്ട്.
ഹൈകോടതിയിലെ ഒരു ബെഞ്ച് ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും കൊളീജിയം വിലയിരുത്തി. മുൻ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി വിഗ്രഹമോഷണക്കേസുകൾ പരിഗണിക്കാൻ രൂപവത്കരിച്ച ബെഞ്ച് പിരിച്ചുവിട്ട നടപടിയാണ് ഗുരുതര കൃത്യവിലോപമായി റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈയിൽ തഹിൽരമണി അപ്പാർട്ട്മെൻറുകൾ വാങ്ങിയെങ്കിലും ആസ്തി വെളിപ്പെടുത്തിയിരുന്നില്ല.
തമിഴ്നാട്ടിലെ ഭരണകക്ഷിയിൽപെട്ട നേതാവുമായി തഹിൽരമണിക്ക് അടുപ്പമുണ്ടായിരുന്നതായും കൊളീജിയം കണ്ടെത്തിയിരുന്നതായി പറയുന്നു. സ്ഥലംമാറ്റ നടപടി പുനഃപരിശോധിക്കണമെന്ന അപേക്ഷ കൊളീജിയം തള്ളിയതിനെ തുടർന്നാണ് രാഷ്ട്രപതിക്ക് അവർ രാജിക്കത്ത് അയച്ചത്. എന്നാൽ, സ്ഥലംമാറ്റത്തിെൻറ കാരണം ഇതേവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, തഹിൽരമണിക്കെതിരായ നീക്കം ആസൂത്രിതവും പകപോക്കലിെൻറ ഭാഗമാണെന്നും തമിഴ്നാട്ടിലെ ഒരു വിഭാഗം അഭിഭാഷക സംഘടനകൾക്ക് അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story