ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ കോവിഡിെൻറ പേരിൽ രാജ്യമൊട്ടുക്കും വേട്ടയാടിയത് തെറ്റായിരുെന്നന്ന് തെളിയിക്കുന്ന മറ്റൊരു വിധി കൂടി. 18 വിദേശികളായ തബ്ലീഗ് പ്രവർത്തകർക്കെതിരെ ബിഹാർ പൊലീസ് തുടങ്ങിയ ക്രിമിനൽ നടപടികൾ പട്ന ഹൈകോടതി റദ്ദാക്കി.
വിദേശത്തുനിന്ന് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായതായി തെളിയിക്കാൻ പൊലീസിെൻറ പക്കൽ ഒന്നുമില്ലായിരുെന്നന്ന് പട്ന ഹൈകോടതി കുറ്റപ്പെടുത്തി.
വിദേശി തബ്ലീഗുകാർക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞ് പൊലീസ് വാദം യാന്ത്രികമായി അംഗീകരിച്ച അറാറിയ മജിസ്ട്രേറ്റ് കോടതിയെയും ഹൈകോടതി വിമർശിച്ചു. ഡൽഹി നിസാമുദ്ദീനിൽ പോയ ശേഷം തദ്ദേശീയരായ തബ്ലീഗുകാർക്കൊപ്പം അറാറിയയിൽ എത്തിയവരായിരുന്നു അറസ്റ്റിലായ വിദേശികൾ.