ആശുപത്രിയിലെത്തിച്ച തബ്ലീഗുകാരെ ഒരാഴ്ച കഴിഞ്ഞിട്ടും പരിശോധിച്ചില്ല
text_fieldsന്യൂഡല്‍ഹി: രോഗലക്ഷണമുണ്ടെന്നുപറഞ്ഞ് ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് മാറ്റിയ തബ് ലീഗ് പ്രവര്‍ത്തകരുടെ കോവിഡ് പരിശോധന ഒരാഴ്ച കഴിഞ്ഞിട്ടും നടത്തിയില്ല. രോഗമി ല്ലാത്ത മലയാളികളടക്കമുള്ള നൂറുകണക്കിനാളുകളെ രോഗം സ്ഥിരീകരിച്ചവർക്കൊപ്പം ഇടകലര്ത്തിയിരിക്കുകയാണ്. അതേസമയം, തബ്ലീഗ് ആസ്ഥാനത്ത് എത്തിയവരെ പിന്തുടരുന്ന ഡല്‍ഹി പൊലീസ് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു തുടങ്ങി. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നിന്ന് മാര്‍ച്ച് 29ന് ഒഴിപ്പിച്ചവരെയാണ് രോഗികൾക്കൊപ്പം ഇടകലര്‍ത്തി കിടത്തിയിരിക്കുന്നത്.
അടച്ചുപൂട്ടലില്‍ കുടുങ്ങിയ മൂന്ന് മലയാളികളെയും കൂടെയുള്ള മധ്യപ്രദേശുകാരെയും മാര്‍ച്ച് 29ന് എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. 32 പേരുള്ള ഈ വാര്‍ഡില്‍ ഒരാള്‍ക്കും പരിശോധന നടത്താതെ തന്നെ രോഗബാധയുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച വൈകുന്നതുവരെ, പരിശോധനക്ക് ഇവരുടെ സാമ്പിൾ ശേഖരിച്ചിട്ടില്ല. എല്‍.എന്‍.ജെ.പി ആശുപത്രിയിലെ സര്‍ജറി ബ്േളാക്കില് പ്രവേശിപ്പിച്ച 300ലേറെ പേരില്‍ ഭൂരിഭാഗത്തിനും പരിശോധന നടത്തിയിട്ടില്ല.
രോഗികളെ പ്രത്യേക വാര്‍ഡിലേക്കും രോഗമില്ലാത്തവരെ ഐസോലേഷന് വാര്‍ഡിലേക്കും മാറ്റുകയെന്ന സംവിധാനം തബ്ലീഗ് പ്രവര്‍ത്തകര്‍ക്ക് ബാധകമാക്കാതിരുന്ന ആശുപത്രി അധികൃതര്‍, രണ്ടുകൂട്ടരെയും ഇടകലര്‍ത്തി കിടത്തിയിരിക്കുകയാണ്. 34ഉം 32ഉം പേരുള്ള തബ്ലീഗുകാരുടെ എട്ടോളം വാര്‍ഡുകളില്‍ ഒന്നും രണ്ടും നാലും രോഗികളെ ഇടകലര്ത്തിയിട്ടിരിക്കുകയാണ്. വാര്‍ഡുകള്‍ ഒഴിഞ്ഞിട്ടും ഇവരെ മാറ്റിയിട്ടില്ല. ആശുപത്രിയിലേക്ക് മാറ്റിയ നിരവധി പേരുടെ ഫോണുകള്‍ ഞായറാഴ്ച പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.