Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്ലീഗ്...

തബ്ലീഗ് സമ്മേളനത്തിന് അനുമതി വാങ്ങിയിരുന്നു; മർകസിൽ നിയമവിരുദ്ധ ഇടപാടുകളില്ല -മൗലാന സഅദ്

text_fields
bookmark_border
തബ്ലീഗ് സമ്മേളനത്തിന് അനുമതി വാങ്ങിയിരുന്നു; മർകസിൽ നിയമവിരുദ്ധ ഇടപാടുകളില്ല -മൗലാന സഅദ്
cancel

ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തി‍െൻറ ബഹുഭൂരിഭാഗം പ്രവർത്തകർക്കും കോവിഡ് പരിശോധ നയിൽ ഫലം നെഗറ്റീവ് ആണെന്നും ഏതാനും പേർക്കാണ് രോഗം ബാധിച്ചതെന്നും തബ്ലീഗ് ജമാഅ ത്ത് അമീർ മൗലാന സഅദ്. എന്നിട്ടും കോവിഡ് രോഗത്തിന് മർകസിനെ എങ്ങനെയാണ് ഉത്തരവാ ദിയാക്കുക എന്ന് മാധ്യമങ്ങൾ സ്വയം ചോദിക്കേണ്ടതാണെന്നും ഇതാദ്യമായി അനുവദിച്ച അഭ ിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്  എപ്പോഴാണ് രാജ്യത്ത് ആദ്യമായി റിപ ്പോർട്ട് ചെയ്യപ്പെട്ടതെന്നും എന്തൊക്കെ നടപടികളാണ് തുടർന്ന് എടുത്തതെന്നും മൗ ലാന സഅദ് ചോദിച്ചു. ഫെബ്രുവരിയിലും മാർച്ചിലും ഇതിലും കൂടുതൽ ആളുകൾ ഒരുമിച്ചു കൂടിയ പരിപാടികൾ മറ്റു സ്ഥലങ്ങളിലെത്രയോ നടന്നിട്ടും അവരെ കോവിഡിന് ഉത്തരവാദികളാക്കിയോ. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും മര്‍കസ് കെട്ടിടത്തില്‍ നടന്നിട്ടില്ലെന്നും തെൻറ അഭിഭാഷകന്‍ മുഖേന ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മൗലാന സഅദ് വ്യക്തമാക്കി.

നടന്നത് സമ്മേളനമല്ല
നിസാമുദ്ദീൻ മർകസിൽ നടന്നത് സമ്മേളനമല്ല. സമ്മേളനം (ഇജ്തിമാഅ്) സാധാരണഗതിയിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ തുറസ്സായ പൊതുസ്ഥലത്ത് വെച്ച് നടത്തുന്നതാണ്. നിസാമുദ്ദീൻ മർകസ് ബംഗ്ലാവാലി മസ്ജിദ് എന്ന് പേരുള്ള ഒരു പള്ളിയാണ്. അവിടെ നടക്കുന്ന ദൈനംദിന മതപ്രവർത്തനങ്ങളെ ഇജ്തിമാഅുമായി ചേർത്ത് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കരുത്. ആ പ്രവർത്തനം വർഷത്തിലുടനീളം അവിടെ നടക്കുന്നതാണ്. പള്ളിയിൽ പ്രഭാഷണങ്ങളും മതചർച്ചകളും നടത്താൻ അനുമതിയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

എല്ലാം അധികാരികളുമായി സഹകരിച്ച്
അധികാരികളുമായി ഏത് നിലക്കും സഹകരിക്കേണ്ടത് ഞങ്ങൾക്കാവശ്യമാണ്. നൂറ് വർഷത്തെ ഞങ്ങളുടെ ചരിത്രവും അതാണ്. ഡൽഹി പൊലീസ് നൽകിയ എല്ലാ നോട്ടീസുകൾക്കും മറുപടി നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാൻ സമ്പർക്ക വിലക്കിലാണ്. ഞാനെവിടെയാണെന്ന് പൊലീസിന് അറിയാം. എവിടെയായിരുന്നാലും അധികാരികളുമായി സഹകരിക്കാനും അടിയന്തരമായി സമ്പർക്കവിലക്കിൽ പോയി കോവിഡ് അപകട സാധ്യത ഒഴിവാക്കാനും ഞാൻ പറഞ്ഞിട്ടുണ്ട്. തങ്ങളുടേതായ ആഖ്യാനമുണ്ടാക്കാൻ തക്ക വിധത്തിൽ തബ്ലീഗുകാർ സമൂഹമാധ്യമങ്ങളിൽ വിദഗ്ധരല്ല. അതിനാൽ ഞങ്ങളുടെ ഭാഗം എല്ലാവരിലുമെത്തിയിട്ടുണ്ടാവില്ല.


വിദേശ ധനസഹായം അടിസ്ഥാന രഹിതം
തബ്ലീഗ് ജമാഅത്തിന് കണക്കിൽപ്പെടാത്ത വിദേശ ധനസഹായമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതവും തെറ്റുമാണ്. മാധ്യമങ്ങളിൽ കണ്ടതല്ലാതെ അതുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടിയിട്ടില്ല. മറുപടി നൽകണമെങ്കിൽ ആരോപണം എന്താണെന്ന് അറിയണമല്ലോ.

ദശകങ്ങളായി നിസാമുദ്ദീൻ മർകസിൽ വന്നുകൊണ്ടിരിക്കുന്ന വിദേശത്തുള്ളവർ ആ നിലക്ക് തന്നെയാണ് ഇപ്പോഴും വന്നത്. ഇത്രയും കാലമായി അധികാരികളാരും ഒരു പ്രശ്നവുമുയർത്തിയിട്ടുമില്ല. മർകസിൽ വിദേശികൾ വന്നാൽ ഉടൻ തങ്ങൾ പൊലീസിനെ വിവരമറിയിക്കും. പതിറ്റാണ്ടുകളായി മർകസ് തുടരുന്ന രീതിയാണിത്. ഇതിപ്പോഴെങ്ങനെ വിസ ചട്ടലംഘനമായെന്ന് എനിക്കറിയില്ല. മർകസ് ഒരു കാലത്തും വിദേശികളെ ക്ഷണിക്കുകയോ ഏതെങ്കിലും വിദേശികൾക്ക് വിസ സ്പോൺസർ ചെയ്യുകയോ ഉണ്ടായിട്ടില്ല.

മാർച്ച് മാസത്തിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിക്കായി വിദൂര സ്ഥലങ്ങളിൽ നിന്ന് വരെ ആളുകളെത്തിത്തുടങ്ങിയിരുന്നു. ഫെബ്രുവരി അവസാനത്തിലും മാർച്ച് പകുതി വരെയും എല്ലാം സാധാരണ നിലയിലായിരുന്നു. ജനതാ കർഫ്യൂ പ്രഖ്യാപിച്ചയുടൻ പരിപാടി അവസാനിപ്പിച്ച് മർകസിൽ നിന്ന് ആളുകളെ പറഞ്ഞയക്കുകയും ചെയ്തിരുന്നുവെന്ന് മൗലാന സഅദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsTablig JammatMarkaz Nisamudhin#Covid19
News Summary - Tablighi chief interview on Jamaat spreading Covid-19 - India news
Next Story