പ്രധാനമന്ത്രിയുടെ നിർദേശം പാലിച്ചു; മർകസിലുള്ളത് ലോക്ഡൗണിൽ കുടുങ്ങിയവർ –തബ്ലീഗ് ജമാഅത്ത്
text_fieldsന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിെൻറ നിസാമുദ്ദീനിലെ മർകസിലുള്ള 2000ൽപരം പേർ ലോക്ഡൗണ ിൽ കുടുങ്ങിയവരാണെന്നും നിൽക്കുന്നിടത്ത് കഴിയണമെന്ന പ്രധാനമന്ത്രിയുടെ നിർദേശ ം പാലിക്കുകയാണ് ചെയ്തതെന്നും തബ്ലീഗ് നേതൃത്വം.
മർകസിലുള്ളവരെ നാട്ടിലെത്തി ക്കാൻ ജില്ല മജിസ്ട്രേറ്റ് അടക്കമുള്ളവർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരു ന്നുവെന്നും തബ്ലീഗ് ആസ്ഥാനം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മാർച്ച് 21ന് റെയിൽവേ സർവിസ് റദ്ദാക്കിയതിനെത്തുടർന്ന് ട്രെയിനിൽ പുറപ്പെടേണ്ടവർ കുടുങ്ങി. മാർച്ച് 22ന് ‘ജനത കർഫ്യൂ’ പ്രഖ്യാപിച്ചപ്പോൾ മർകസിലെ പരിപാടി നിർത്തി.
‘ജനത കർഫ്യൂ’ ആചരിച്ച് രാത്രി ഒമ്പതുവരെ പുറപ്പെടരുതെന്ന് സന്ദർശകരോട് നിർദേശിച്ചു. കർഫ്യൂ തീരും മുമ്പ് ഡൽഹി മുഖ്യമന്ത്രി 23ന് രാവിലെ ആറു മുതൽ മാർച്ച് 31 വരെ ഡൽഹി അടച്ചുപൂട്ടി. അതോടെ റോഡ് ഗതാഗതം ഇല്ലാതായി.
മാർച്ച് 23ന് വൈകുന്നേരം രാജ്യമൊട്ടുക്കും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആളുകൾ എവിടെയാണോ അവിടെ തങ്ങണമെന്ന് നിർദേശിച്ചു. ഇൗ സാഹചര്യത്തിൽ ആ നിർദേശം പാലിച്ചു. സന്ദർശകർക്ക് വൈദ്യസഹായവുമൊരുക്കി. മാർച്ച് 24ന് െപാലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വന്ന് മർകസ് പരിസരം അടക്കാൻ ആവശ്യപ്പെട്ടു. നിർദേശം പാലിക്കുകയാണെന്നും 1500ഓളം പേർ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള ആയിരത്തോളം പേരെ മർകസിൽ പാർപ്പിക്കാമെന്നും അറിയിച്ചു.
ബാക്കിയുള്ളവരെ തിരിച്ചയക്കാൻ വാഹന പാസുകൾക്ക് എസ്.ഡി.എമ്മിനോട് അഭ്യർഥിച്ചതും പൊലീസിനെ അറിയിച്ചു.
വിശദാംശങ്ങൾ എൽ.ഡിക്ക് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. 25ന് തഹസിൽദാറും മെഡിക്കൽ സംഘവും മർകസ് സന്ദർശിച്ചപ്പോൾ പരിശോധനക്കും സന്ദർശക പട്ടിക തയാറാക്കാനും പൂർണമായും സഹകരിച്ചു. 26ന് എസ്.ഡി.എം മർകസ് നിസാമുദ്ദീൻ സന്ദർശിച്ചു. എൽ.ഡിയുമായി കൂടിക്കാഴ്ചക്ക് വിളിച്ചപ്പോഴും വാഹനങ്ങൾക്ക് അനുമതി തേടി.
27ന് ആറുപേരെയും 28ന് 33 പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, മർകസ് സ്വീകരിച്ച നടപടികളെക്കുറിച്ച് മൗനം പാലിച്ച് അതേ ദിവസം തന്നെ മറ്റൊരു നോട്ടീസ് നൽകി. 29ന് അതിന് മറുപടിയും നൽകി.
ഡൽഹി മുഖ്യമന്ത്രി മർകസിനെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശിച്ചതായി പറഞ്ഞു. മർകസ് ഒരിക്കൽപോലും നിയമവ്യവസ്ഥകൾ ലംഘിച്ചിട്ടില്ല. നിയമപാലകരോടൊപ്പം നിൽക്കുമെന്നും എല്ലാ മാർഗനിർേദശങ്ങളും പാലിക്കുമെന്നും തബ്ലീഗ് ജമാഅത്ത് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.