ഏകാധിപതികൾ അവസാനം വീഴുക തന്നെ ചെയ്യും - സഞ്ജീവ് ഭട്ടിന്റെ ഭാര്യ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ മുൻ െഎ.പി.എസ് ഒാഫിസറും മനുഷ്യാവകാശ പ്രവർത്തകനുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് എല്ലാവിധ മര്യാദകളും ലംഘിക്കുന്ന തരത്തിലായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഭാര്യ ശ്വേത ഭട്ടിന്റെ വെളിപ്പെടുത്തൽ. 22 വർഷം പഴക്കമുള്ള കേസിൽ ഒരു വലിയ യൂനിറ്റ് പൊലീസ് എത്തി വീടിനകവും പുറവും വളഞ്ഞാണ് അറസ്റ്റ് നടത്തിയത്. പൊലീസുകാർ തങ്ങളുടെ യജമാനൻമാരെ തൃപ്തിപ്പെടുത്താൻ ചെയ്ത കൃത്യമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിെൻറ പകതീർക്കാൻ സർക്കാർ പൊലീസിനെയും ജുഡീഷ്യറിയെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും ശ്വേത ആരോപിക്കുന്നു. രണ്ട് പൊലീസ് ഒാഫിസർമാർ വീട്ടിലെത്തിയിരിക്കുന്നതായാണ് ആദ്യം കരുതിയത്. അവരെ അകത്ത് ഇരുത്താനും ചായ നൽകാനും സഞ്ജീവ് നിർദേശിച്ചു. പൊടുന്നനെയാണ് പൊലീസ് സംഘം വീടിനകത്തേക്ക് ഇരച്ചുകയറിയത്. അകവും പുറവും വളഞ്ഞ അവർ കിടപ്പുമുറിയിേലക്ക് കടക്കാൻപോലും ശ്രമിെച്ചന്നും മകൻ ശാന്തനു തടയുകയായിരുന്നുവെന്നും ശ്വേത വ്യക്തമാക്കുന്നു.
സ്വകാര്യതയിലേക്ക് കടന്നുകയറി ഭർത്താവിനെ അറസ്റ്റ് ചെയ്ത പൊലീസുകാരോട് ദേഷ്യമല്ല സങ്കടമാണ് തോന്നിയതെന്ന് അവർ പറഞ്ഞു. എന്തെന്നാൽ സ്വന്തം മനഃസാക്ഷിയുടെ അനുവാദത്തോടെയല്ല മറിച്ച് ജോലി നഷ്ടപ്പെേട്ടക്കുമെന്ന ഭയപ്പാടോടെ, എന്ത് അധാർമികതക്കും മടിയില്ലാത്ത യജമാനൻമാരെ തൃപ്തിപ്പെടുത്താനാണ് പൊലീസുകാർക്ക് ഇതു ചെയ്യേണ്ടിവന്നെതന്ന് വ്യക്തമാണ്.
കാക്കിക്ക് അതിെൻറ മാന്യത നഷ്ടപ്പെടുകയാെണന്നും പൊലീസ് സമൂഹം ഇത്രമാത്രം നിസ്സഹായമായ അവസ്ഥ മുമ്പുണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൊലീസിനെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്ത് വ്യക്തിതാൽപര്യങ്ങളും പകയും തീർക്കുന്ന ഫാഷിസത്തിനെതിരെ കൂടുതൽ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്. ജനങ്ങളുടെ പിന്തുണയോടെ കൂടുതൽ കരുത്തും പ്രതീക്ഷയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്നും ശ്വേത പറയുന്നു.‘‘ഏകാധിപതികളും കൊലയാളികളും എന്നും ഉണ്ടായിട്ടുണ്ട്. അവർ അജയ്യരാണെന്ന് തോന്നുമെങ്കിലും ഒരിക്കൽ അവർ തകരുകതന്നെ ചെയ്യും’’ -ശ്വേത പറയുന്നു.
നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാറിെൻറയും നയങ്ങൾക്കെതിരെ നിരന്തരമായി വിമർശനങ്ങളുന്നയിച്ചുപോന്ന സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയാണ് ശ്വേത ഭട്ട് ഇൗ വിവരങ്ങൾ പങ്കുവെച്ചത്. ഡി.സി.പി ആയിരിക്കെ ഒൗദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് 1998ൽ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന് കാണിച്ചാണ് അറസ്റ്റ്. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.