Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ സ്വര ഭാസ്കർ; രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന്

text_fields
bookmark_border
Swara-Bhaskar
cancel

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. വിദ്വേഷ പ്രചാരണം രാജ്യത്തിന് ഉണ്ടാക്കിയ രാജ്യാന്തര നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന് സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്തോനേഷ്യയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു സ്വര ഭാസ്കറിന്‍റെ വിമർശനം.

നേരത്തെ, ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘ്പപരിവാർ സംഘടനകളുടെ നടപടിയെ വിമർശിച്ച് സ്വര ഭാസ്കർ രംഗത്തെത്തിയിരുന്നു. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ് അന്ന് സ്വര ട്വിറ്ററിൽ കുറിച്ചത്. തന്‍റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിൽ നേരത്തേ തന്നെ പ്രശസ്തയാണ് സ്വര ഭാസ്കർ.

ഇന്ത്യയിൽ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിൽ അപലപിച്ചിരുന്നു. ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിലാണ് സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തിയത്.


ഇസ്ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനകൾ. ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്ലാമിക സ്വത്തുകളിലെ കൈയേറ്റവും വർധിച്ചു വരുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങളും ഉയർന്നു വരുന്നത്.

വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്ലാമിനും എതിരായ അവഹേളനകളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും മത-സാംസ്കാരിക വ്യക്തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാകൗൺസിൽ വ്യക്തമാക്കി.

ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപുർ ശർമയും നവീൻ കുമാർ ജിൻഡലും പ്രവാചകനിന്ദിച്ചതിനെ തുടർന്ന് കനത്ത പ്രതിച്ഛായ നഷ്ടത്തിലാണ് ഇന്ത്യ. സംഭവത്തിൽ രാജ്യാന്തര തലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്‍റേത്. കൂടാതെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവക്കു പിന്നാലെ യു.എ.ഇ, ജോർഡൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും ഇസ്‍ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു.

വ്യക്തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്‍റെ കാഴ്ചപ്പാടുകളല്ലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രതികരിച്ചിരുന്നു. അതേസമയം, പ്രവാചകനിന്ദക്ക് ഉത്തരവാദികളായ രണ്ടു ബി.ജെ.പി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത മോദി സർക്കാർ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും പ്രതിരോധത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prophet Muhammadnupur sharmaSwara Bhaskar
News Summary - Swara Bhaskar against blasphemy; The BJP is celebrating the shame it has done to the country
Next Story