Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്യായങ്ങൾക്കെതിരെ ജ്വലിച്ച അഗ്നിദേവൻ
cancel
Homechevron_rightNewschevron_rightIndiachevron_right...

അന്യായങ്ങൾക്കെതിരെ ജ്വലിച്ച അഗ്നിദേവൻ

text_fields
bookmark_border

ന്യാസിയാണ്. വേഷം കാഷായം, തലപ്പാവ് സ്വാമി വിവേകാനന്ദേൻറത്, സംഘടന സ്വാമി ദയാനന്ദ സരസ്വതിയുടേത് - എന്നിട്ടും എതിരാളികളാൽ പലപ്പോഴും പല 'വിശേഷണ'ങ്ങൾക്കും ഇരയായിട്ടുണ്ട് സ്വാമി അഗ്നിവേശ്. തൊഴിലാളികൾക്കു വേണ്ടി വാദിച്ചപ്പോൾ കുത്തകകൾ നക്സൽ എന്ന പേരു പതിച്ചു നൽകി. കശ്മീരികളുടെ പീഡനപർവം പുറത്തുപറഞ്ഞതിന് ദേശവിരുദ്ധ മുദ്ര ചാർത്തി. ഹിന്ദുത്വ വംശീയതക്കെതിരെ പ്രതികരിച്ചതിന് ഹിന്ദുവിരുദ്ധനാക്കി. സംഘ്പരിവാറിെൻറ ഹിന്ദുത്വ വംശവെറി നാടുവാഴുന്ന കാലത്ത് ലക്ഷണമൊത്ത ആത്മാർഥമായൊരു ഹിന്ദുവാകുന്നതും 'മഹാപാപം' ആണെന്ന് അദ്ദേഹം ഓർത്തതുമില്ല.

ജന്മംകൊണ്ട് ബ്രാഹ്മണനും ധർമത്തിൽ സന്യാസിയും കർമംകൊണ്ട് സാമൂഹിക സേവകനുമാകയാൽ അധാർമികതക്കെതിരെ മുഖം നോക്കാതെയുള്ള ജീവിതമായിരുന്നു സ്വാമി അഗ്നിവേശിേൻറത്. ഹിന്ദുത്വവർഗീയവാദികളുടെ ആക്രമണത്തിന് അദ്ദേഹം ഇരയായിരുന്നത് സ്വാഭാവികം. 'ശല്യം' തുടരുന്നതിൽ അവർക്കുള്ള ഇൗർഷ്യ 2018 ജൂലൈയിൽ ഝാർഖണ്ഡിലെ പകൂറിൽ കാണുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും അന്യായങ്ങൾക്കെതിരെ അകമേ ജ്വലിക്കുന്ന അഗ്നിയണക്കാനാവില്ലെന്നും അത് നാടാകെ പടർത്തുമെന്നുമുള്ള ദൃഢനിശ്ചയത്തിൽ മുന്നോട്ടുതന്നെയായിരുന്നു അഗ്നിവേശ് സ്വാമിയുടെ യാത്ര.

സംഘപരിവാറുകാർ മദമിളകി ആളെ ചുട്ടുകൊന്നപ്പോളും നാട്ടിൽ കലാപമഴിച്ചുവിട്ടപ്പോളും മർദിതർക്കൊപ്പം നിൽക്കാനും കണ്ണീരു തുടക്കാനും കൈത്താങ്ങാകാനും അദ്ദേഹം ഒാടിയെത്തി. എന്നാൽ, പിന്നെ ആ കൈ തല്ലിയൊടിച്ചിട്ടുതന്നെയെന്ന സംഘപരിവാറിെൻറ തീരുമാനമാണ് ഝാർഖണ്ഡിലെ പകൂറിൽ ഗിരിവർഗക്കാരായ പഹാഡിയ സംഘടനയുടെ പരിപാടിക്ക് സ്വാമി അഗ്നിവേശ് എത്തിയപ്പോൾ നടപ്പായത്.

ഹിന്ദുവിെൻറ കാവിക്കല്ല, ഹിന്ദുത്വയുടെ കാവിക്കേ ഭാവിയുള്ളൂ എന്നു തീരുമാനിച്ചുറച്ച സംഘിപ്പയ്യന്മാർ അദ്ദേഹത്തെ വിട്ടില്ല. ഉടുക്കാത്ത ഭ്രാന്തിൽ ഉറഞ്ഞുതുള്ളിയ കാവിപ്പട ആ വയോവൃദ്ധനെ കാഷായവസ്ത്രവും കാവിത്തലപ്പാവും ഉരിഞ്ഞെറിഞ്ഞു അവർ നിലംപരിശാക്കി. പൊലീസും സർക്കാറുമൊക്കെ കണ്ണു പൊത്തിയപ്പോൾ ദൈവാധീനംകൊണ്ടു മാത്രമാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത്. എന്നാലും ഉശിരു ചോരില്ലെന്ന ദൃഢനിശ്ചയമെടുക്കാൻ ഭൂഗോളത്തിെൻറ നാനാദിക്കുകളിൽനിന്നു ലഭിച്ച പിന്തുണ അദ്ദേഹത്തെ പ്രേരിപ്പിച്ചു.


ആന്ധ്രയിലെ ശ്രീകാകുളത്തെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1939 സെപ്റ്റംബർ 21നാണ് വേപ ശ്യാംറാവുവിെൻറ ജനനം. നാലുവയസ്സിൽ പിതാവ് മരിച്ചതിനാൽ പിതാമഹെൻറ സംരക്ഷണയിലായിരുന്നു പഠിച്ചുവളർന്നത്. നിയമത്തിലും വാണിജ്യശാസ്ത്രത്തിലും ബിരുദമെടുത്തു. കൊൽക്കത്തയിലെ പ്രശസ്തമായ സെൻറ് സേവിയേഴ്സ് കോളജിൽ മാനേജ്മെൻറ് അധ്യാപകനായി. പാതിസമയം അഭിഭാഷകനും. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ സവ്യസാചി മുഖർജിയുടെ കീഴിലായിരുന്നു പ്രാക്ടീസ്. എന്നാൽ, രണ്ട് തൊഴിലിലും സംതൃപ്തി കണ്ടില്ല. വിദ്യാർഥികാലത്തേ ആര്യസമാജത്തിെൻറ പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ കൊൽക്കത്ത വിട്ട് ഹരിയാനയിലേക്ക്. അവിടെ സാമൂഹികസേവ നടത്തിയിരുന്ന സ്വാമി ഇന്ദ്രവേശിെൻറ കൂടെ കൂടി.

1968ൽ ആര്യസമാജത്തിെൻറ മുഴുസമയ പ്രവർത്തകനായി, സ്വാമി അഗ്നിവേശായി. ഇന്ദ്രവേശിനൊപ്പം ചേർന്ന് ആര്യസഭ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സന്യാസവും കാഷായവും സ്വീകരിച്ചത് ജീവിതത്തിൽനിന്ന് ഒളിച്ചോടാനല്ലെന്നും ശബ്ദമില്ലാത്തവർക്കു വേണ്ടി ശബ്ദിക്കാനും അനീതിക്കെതിരെ അഗ്നിയായി ജ്വലിക്കാനുമാണെന്ന് തെളിയിച്ചു. മുതലാളിത്തത്തിെൻറയും കമ്യൂണിസത്തിെൻറയും ഭൗതികവാദ അതിപ്രസരമൊഴിവാക്കി, സാമൂഹിക ആത്മീയതയെ പകരംവെച്ച തത്ത്വശാസ്ത്രമായിരുന്നു പാർട്ടിയുടേത്. സ്വാമി ദയാനന്ദ സരസ്വതി, ഗാന്ധിജി, കാൾ മാർക്സ് എന്നിവരെ സമം ചേർത്തുള്ള ദർശനം. പഞ്ചാബിൽനിന്നു പിരിഞ്ഞ ഹരിയാനക്കുള്ള അവകാശത്തിനു വേണ്ടി, സമ്പൂർണ മദ്യനിരോധനത്തിന്, കാർഷിക ഉൽപന്നങ്ങളുടെ മതിയായ വിലക്കു വേണ്ടി- അങ്ങനെ ആ സമരാവേശം കത്തിയാളി.

ജയപ്രകാശ് നാരായൺ സമ്പൂർണവിപ്ലവത്തിന് ആഹ്വാനം മുഴക്കിയപ്പോൾ അതിനൊപ്പം ചേർന്നു. അതിനാൽ, 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 14 മാസം തടവ്. 1977ലെ തെരഞ്ഞെടുപ്പിൽ ഹരിയാന നിയമസഭയിലേക്ക് ജയിച്ചു. ഭജൻലാൽ മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ അതിൽ വിദ്യാഭ്യാസമന്ത്രിയായി. അധികാരം കൈവന്നെന്നു കരുതി ഉള്ളിലെ വിപ്ലവാഗ്നി അണഞ്ഞില്ല. മന്ത്രിയായി നാലു മാസം പിന്നിടുേമ്പാൾ ഫരീദാബാദിലെ വ്യവസായനഗരത്തിനു വേണ്ടി കുടിയൊഴിപ്പിക്കൽ തുടങ്ങിയപ്പോൾ നാട്ടുകാർ സമരത്തിനിറങ്ങി. പൊലീസ് നേരിട്ടേപ്പാൾ െവടിവെപ്പിൽ 10 പേരുടെ ജീവൻ പോയി. സ്വന്തം ഗവൺമെൻറിെൻറ പൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

അധികാരരാഷ്ട്രീയത്തിലെ പരീക്ഷണത്തിന് അവിടെ അർധവിരാമമിട്ടു. എന്നാൽ, സാമൂഹികപ്രവർത്തനം വിശ്രമമില്ലാതെ െകാണ്ടുപോയി. ബന്ധുവ മുക്തി മോർച്ച എന്ന പേരിൽ കരാർതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി സംഘടനയുണ്ടാക്കി. 45 മുസ്ലിം യുവാക്കളെ കുരുതിക്കിരയാക്കിയ 1989ലെ മീറത്ത് കലാപകാലത്ത് ഡൽഹിയിൽനിന്ന് മീറത്തിലേക്ക് സർവമതക്കാരെയും കൂട്ടി യാത്ര നടത്തി. 1999ൽ ഒഡിഷയിലെ മനോഹർപുരിൽ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റയിൻസിനെയും പിഞ്ചുമക്കളെയും ബജ്റങ്ദൾ നേതാവ് ദാരാസിങ്ങും കൂട്ടരും ചുട്ടുകൊന്നപ്പോൾ 55 മതനേതാക്കളെ കൂട്ടി 'മതം സാമൂഹികനീതിക്ക്' എന്ന പൊതുവേദിക്കു രൂപം നൽകി. 2002ലെ ഗുജറാത്ത് വംശഹത്യ കാലത്ത് 72 പ്രമുഖരെയും കൂട്ടി അഞ്ചുനാൾ കലാപബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്തു. വർഗീയതക്കെതിരെ ആധ്യാത്മ ജാഗരൺ മഞ്ചിന് രൂപം നൽകിയതും സ്വാമി അഗ്നിവേശാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Swami Agnivesh
Next Story